Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 6, വെള്ളിയാഴ്‌ച

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിത ബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്തവരെ ഇനിയും ബന്ധപ്പെടാതെ സർക്കാർ

വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയവരുടെ പട്ടിക പോലും സർക്കാരിന്റെ കൈവശമില്ലെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതി തുടർന്നാൽ ഇനിയും സർക്കാരിനെ കാത്തുനിൽക്കാനാകില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. വീട് നിർമാണം തുടങ്ങുന്നതിന്റെ കാര്യങ്ങൾ സംസാരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ. രാജനെയും ഓഫിസിൽ പോയി കണ്ടിരുന്നു. ഇനി സ്വന്തം വഴി തേടേണ്ടി വരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 100 വീടുകളാണ് ലീഗ് നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ദുരന്തമേഖലയിൽ മുസ്‌ലിം ലീഗ് അടിയന്തര ധനസഹായ വിതരണവും നടത്തിയിരുന്നു. ദുരന്തമുണ്ടായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും വീട് വെക്കാനുള്ള ഭൂമിയുടെ കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

2024 ഡിസംബർ 5, വ്യാഴാഴ്‌ച

തിരുവനന്തപുരം കാട്ടാക്കടയോടൊപ്പം....കിള്ളി ഇ.എം.എസ് അക്കാദമി റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണ പ്രവൃത്തി തുടങ്ങി



തഉപരിതലം ഇളക്കിമാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുന്ന പരിസ്ഥിതി സൗഹൃദനിർമാണ രീതി ഫുൾ ഡെപ്ത് റിക്ലമേഷന് (FDR Technology) കാട്ടാക്കട നിയോജക മണ്ഡലത്തിലെ കിള്ളി ഇ.എം.എസ് അക്കാദമി റോഡിൽ തുടക്കംകുറിച്ചു. സംസ്ഥാനത്തിൻറെ റോഡ് വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നിര്ണായകമാവുന്ന നൂതനാശയം കിഫ്ബിയുടെ തെരെഞ്ഞെടുക്കപ്പെട്ട റോഡ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ നിര്മാണക്കരാർ ഏറ്റെടുത്തിട്ടുള്ളത് വിശ്വസമുദ്ര എഞ്ചിനീയറിംഗ് എന്ന തെലുങ്കാന കമ്പനിയാണ്.നിർമാണവസ്തുക്കൾ തീരെ കുറവായതിനാൽ പ്രകൃതിചൂഷണം വലിയ അളവോളം കുറയും.പ്രവർത്തി വേഗത്തിൽ തീർക്കാനാവുന്നതിനൊപ്പം ചെലവും കുറയും. അറ്റകുറ്റപണി കുറവെന്ന മെച്ചവുമുണ്ട്. ഇളക്കിമാറ്റുന്ന ഉപരിതലം സിമന്റ്,സ്റ്റെബിലൈസർ എന്നിവ ചേർത്ത് പുനരുപയോഗിച്ചു, അതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുന്നതാണ് ഈ പുതിയ സാങ്കേതിക വിദ്യ.

24.45 കോടിയുടെ കിഫ്ബി ധനസഹായത്തോടെ 7.6 കിലോമീറ്ററോളം നീളമുള്ള കിള്ളി ഇ.എം.എസ് അക്കാദമി റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി ട്രയൽ ഡിസംബർ 3നു ആരംഭിച്ചു . ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് . പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ള സംവിധാനം ഉദ്യോഗസ്ഥസംഘം വിലയിരുത്തി തുടക്കത്തിൽ കരാർ ഒപ്പിട്ട കരാർകാരൻ പ്രവർത്തി ഉപേക്ഷിച്ചത് കാരണമാണ് നിർമാണ പ്രവർത്തനങ്ങൾ ക്ക് കാലതാമസമുണ്ടായത്

മൂന്നു വയസ്സുകാരന്റെ ജീവൻ രക്ഷിച്ചത് രണ്ട് സ്കൂൾ കുട്ടികൾ കോടി നമസ്കാരം മക്കൾക്ക്. പഠിച്ച് വളർന്ന് മിടുക്കരാവണം. നാടിന്റെ മക്കളാവണം.


 കൊട്ടാരക്കര Bus സ്റ്റാൻഡിൽ Tuition കഴിഞ്ഞെത്തിയ തൃക്കണ്ണമംഗൽ എസ് കെ വി സ്കൂളിലെ പത്താം Class വിദ്യാർഥികളായ വിനായകന്റെയും, ശ്രീഹരിയുടെയും പ്രവർത്തിയിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് നാട്ടുകാർ.

സ്വന്തം School Bag പോലും ഉപേക്ഷിച്ചാണ് ബസ്സിൽ നിന്നും അമ്മയെയും കുഞ്ഞിനെയും കൊണ്ട് ഇറങ്ങിയത്. പഠനത്തിലും മിടുക്കരാണ് ഇരുവരും.

വിദ്യാർഥികളുടെ ഈ മാതൃകാ ദൗത്യത്തിന് നമുക്കും നൽകാം അഭിനന്ദനങ്ങൾ3 വയസ്സുകാരന് ബസ്സിനുള്ളിൽ അപസ്മാരം..

കുഞ്ഞ് കുഴഞ്ഞ് വീണത് കണ്ടിട്ടും എന്ത് ചെയ്യണം എന്ന് അറിയാതെ പലരും കണ്ണും തള്ളി ഇരിക്കുന്നു...

അമ്മ എന്ത് ചെയ്യണം എന്നറിയാതെ നിലവിളി.. ബാഗിനുള്ളിൽ ഉണ്ടായിരുന്ന താക്കോൽ എടുത്തു കുഞ്ഞിന്റെ കൈക്കുള്ളിൽ പിടിപ്പിക്കുന്നു...

അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു ബസ്സിനുള്ളിൽ നിന്നും പുറത്തേക്ക് ഇറക്കുന്നു... അടുത്തുണ്ടായിരുന്ന പോലീസുകാരന്റെ സഹായത്തോടെ Auto വിളിപ്പിച്ച് കുഞ്ഞിനേയും അമ്മയെയും കൊണ്ട് നേരെ ആശുപത്രിയിലേയ്ക്ക്..

ആശുപത്രിയിലെത്തുമ്ബോൾ കുഞ്ഞിന് Oxygen അളവു കുറവായിരുന്നു. ഡോക്ടർമാർ അടിയന്തരമായി Oxygen നൽകി. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും അമ്മയ്ക്ക് കൂട്ടായി ആശുപത്രിയിൽ.


കാസർഗോട്ട് രണ്ടിടങ്ങളിലായി അനധികൃതമായി കടത്തിക്കൊണ്ട് വന്ന 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിലായി.

കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വിയുടെ നേതൃത്വത്തിൽ 66.06 ലിറ്റർ കർണാടക മദ്യവും, 8.25 ലിറ്റർ ഗോവൻ മദ്യവുമായി മഞ്ചേശ്വരം കോയിപാടി സ്വദേശി സുരേഷ്.പി (60 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, IB പ്രിവൻ്റീവ് ഓഫീസർ ബിജോയ്.എ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മറ്റൊരു കേസിൽ 15.57 ലിറ്റർ കർണാടക മദ്യം കടത്തിക്കൊണ്ട് വന്ന കിദൂർ സ്വദേശി ഹരിപ്രസാദ് (19 വയസ്) എന്നയാളെ അറസ്റ്റ് ചെയ്‌തു. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷിൻറെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.

റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി എന്നിവരും പങ്കെടുത്തു.

2024 ഡിസംബർ 4, ബുധനാഴ്‌ച

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിവിധ അക്കാദമിക സഹകരണങ്ങൾക്കായി ഐഎച്ച്ആർഡി, കേപ്പ്, കേരള ഹിന്ദി പ്രചാര സഭ എന്നിവരുമായി ധാരണ പത്രം ഒപ്പുവച്ചു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി,ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധർണാപത്രങ്ങൾ കൈമാറിയത്.

ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോക്ടർ അരുൺ കുമാർ വി.എ, കേപ്പ് ഡയറക്ടർ ഡോ.താജുദ്ദീൻ അഹമ്മദ്.വി, അഡ്വ.ബി മധു എന്നിവരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സുനിത എ.പി.യുമായി വിവിധ അക്കാദമിക സഹകരണത്തിനായി ധാരണപത്രങ്ങളിൽ ഒപ്പുവച്ചു.

ഈ ധാരണാ പത്രങ്ങൾ ഒപ്പു വയ്ച്ചതിലൂടെ വിവിധ ഹ്രസ്വ കാല സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾ ഈ സ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് നടത്തുവാൻ സാധിക്കും.കൂടാതെ ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള വിവിധ പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവ്വകലാശാലയുടെ പഠന കേന്ദ്രങ്ങളായും പരീക്ഷാ കേന്ദ്രങ്ങൾ ആയും പ്രവർത്തിക്കുവാൻ അവസരമൊരുങ്ങും. വിവിധ വിഷയങ്ങളിൽ എല്ലാവർക്കും ആജീവനാന്ത പഠനാവസരങ്ങൾ നൽകാനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്ന മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ ധാരണാപത്ര കൈമാറ്റം.

കൊച്ചു കൈകളിൽ ഒരുങ്ങുന്നു LED ക്രിസ്തുമസ് നക്ഷത്രങ്ങൾ...

തിരുവനന്തപുരം ജില്ലയിൽ ഊരൂട്ടമ്പലം അയ്യങ്കാളി പഞ്ചമി സ്‌മാരക ഗവ.

യു.പി സ്കൂളിലെ ക്രീയേറ്റീവ് കോർണറിലെ

കൊച്ചു കൂട്ടുകാർ തിരക്കിലാണ്...

പഠനത്തോടൊപ്പം ശാസ്ത്ര സാങ്കേതിക

രംഗത്തിന്റെ പ്രായോഗിക തലത്തിലേക്കും

അവർ ചുവടു വയ്ക്കുകയാണ്...

ഈ ക്രിസ്തുമസ് കാലത്ത് അവരുടെ ആശയം

LED STAR സ്വയം നിർമിക്കാനാകണം

എന്നതാണ്...

കാട്ടാക്കട ബി.ആർ.സിയുടെ നേതൃത്വത്തിൽ അവർ അതിനായുള്ള പരിശ്രമങ്ങളിലാണ്... തിരക്കിലാണ്... ഈ ക്രിസ്തുമസിന് അവരുടെ കൈകളാൽ പ്രകാശിതമാകുന്ന അനേകമനേകം നക്ഷത്രങ്ങൾ പിറക്കട്ടെ...

അഭിനന്ദനങ്ങൾ... ആശംസകൾ...'

തിരുവനന്തപുരം മലയിൻകീഴിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

മലയിൻകീഴ് സ്വദേശി രതീഷ്(44 വയസ്) ആണ് അറസ്റ്റിലായത്. 15.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വിൽപ്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.ആർ.രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഹർഷ കുമാർ, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നിഷാന്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഡ്രൈവർ റീജുകുമാർ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...