Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 30, ശനിയാഴ്‌ച

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ തീരദേശ പട്ടണമാണ് കോവളം.


കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ തീരദേശ പട്ടണമാണ് കോവളം.

കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. കോവളത്തിന് ചുറ്റുമുള്ള ബീച്ചുകൾ ആഭ്യന്തര, അന്തർദേശീയ യാത്രികർക്ക് പ്രിയപ്പെട്ട അവധിക്കാല സങ്കേതങ്ങളാണ്.കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേര് അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു. രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിൻ എതിരു നിൽകുന്നു.

വെള്ളായണി ശുദ്ധജല തടാകവും വെള്ളായണിയിലെ കാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.


കോവളം കടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്. ഇൽമനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.

കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.


2024 നവംബർ 29, വെള്ളിയാഴ്‌ച

ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളെ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ

മറ്റത്തൂർ കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. ഷനാസ് 31 വയസ്സ് s/o നസീർ, പത്തമടക്കാരൻ വീട്, മറ്റത്തൂർ കുന്ന് ഇപ്പോൾ പാപ്പാളി പാടത്ത് താമസം എന്നയാളെയാണ് മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയിൽ ഊർജ്ജസ്വലമായ അന്വേഷണത്തിൽ ഒരാഴ്ചക്കുള്ളിൽ അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിച്ചു ഒറ്റയ്ക്ക് നടന്നു പോകുന്നതും സ്കൂട്ടറിൽ പോകുന്നതുമായ സ്ത്രീകളെ നിരീക്ഷിച്ച് വെളിച്ചം കുറവുള്ളതും ആൾ പെരുമാറ്റം ഇല്ലാത്തതുമായ ഭാഗങ്ങളിൽ എത്തുന്ന സമയം പുറകിലൂടെ ചെന്ന് പെട്ടെന്ന് ദേഹത്ത് കടന്നു പിടിക്കുകയാണ് പ്രതിയുടെ രീതി. പെട്ടെന്നുള്ള ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്കൂട്ടറിൽ നിന്നും മറ്റും മറിഞ്ഞു വീഴുവാൻ ഇടയാകുകയും ചെയ്യും.പോലീസ് അന്വേഷണത്തിൽ ഇയാൾ ഒന്നര

കൊല്ലമായി ഈ രീതിയിൽ സ്ത്രീജനങ്ങൾക്ക്

പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ ഭീതി

പരത്തിക്കൊണ്ട് സഞ്ചരിക്കുന്നുണ്ട്. പല

സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ

പരാതികളുമായി സ്റ്റേഷനിൽ എത്തിയിട്ടില്ല.

എന്നാൽ പോലീസ് അന്വേഷണം

തുടങ്ങിയപ്പോൾ പല സ്ത്രീകളും കാര്യങ്ങൾ

വെളിപ്പെടുത്തുകയും വാട്‌സ്ആപ്പ്

കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും

പോലീസുമായി സഹകരിച്ച് വൈകുന്നേരം

സമയങ്ങളിൽ മഫ്‌തിയിൽ പോലീസും

നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു

മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ്

പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.

ഡിവൈഎസ് പി കെ. സുമേഷിന്റെ

നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ

സിഐ പി കെ ദാസ്, എസ് ഐ അരിസ്റ്റോട്ടിൽ

വി.പി, എസ്ഐ സുരേഷ് E A, എഎസ്ഐ

സജു പൗലോസ്, എഎസ്ഐ ആഷ്ലിൻ

ജോൺ, എഎസ്ഐ ലിജോൺ, സിപി ഒ

ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു. പിടിയിലായ

ഷനാസിന് മുൻപും സമാന കാര്യത്തിന്

ചേർത്തല പോലീസ് സ്റ്റേഷനിൽ

കേസുള്ളതാണ്. കൂടുതൽ പരാതികൾ ഈ

വിഷയത്തിൽ വരാനുള്ള സാധ്യതയുണ്ട്.

പ്രതിയെ പിടിച്ചതിനാൽ ഇനി പേടി കൂടാതെ

രാത്രികാലങ്ങളിൽ സഞ്ചരിക്കാം

എന്നുള്ളതിനാൽ നാട്ടുകാർ

ആശ്വാസത്തിലാണ്. പ്രതിയെ കോടതിയിൽ

ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുള്ളതാണ്.

മലപ്പുറത്ത്36 കിലോഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തുമൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 36 കിലോഗ്രാമിലധികം കഞ്ചാവുമായി മൂന്ന് കൊൽക്കത്ത സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. മിലൻ ഷിങ്(28 വയസ്), അനു സിങ്(40 വയസ്) എന്നിവരെ 16 കിലോഗ്രാമോളം കഞ്ചാവുമായി നിലമ്പൂരിൽ നിന്നും സാബൂജ് സിഖ്‌ദാർ(28 വയസ്) എന്നയാളെ 20 കിലോഗ്രാമോളം കഞ്ചാവുമായി മഞ്ചേരിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അകെ 36.106 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എക്സൈസ് കമ്മീഷണർ സ്ക്വാഡും മലപ്പുറം ഇന്റലിജൻസ് വിഭാഗവും നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എച്ച്.ഷെഫീക്ക്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ.ടി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) റെജി തോമസ്, പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുഭാഷ്, ദിനേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാസ്, ആബിദ്, പ്രവീൺ, അഖിൽ ദാസ്, എബിൻ സണ്ണി, സച്ചിൻ ദാസ്, ഹാഷിർ, വനിത സിവിൽ എക്സൈസ് ഓഫീസർ എഞ്ചലിൻ ചാക്കോ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസുകൾ കണ്ടെടുത്തത്.

2024 നവംബർ 28, വ്യാഴാഴ്‌ച

ജോലിക്കു പോകുമ്പോൾ പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടിൽ നിന്നു എട്ടു പവൻ സ്വർണ്ണവും 60,000 രൂപയും കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ

മധൂർ, അറന്തോട്ടെ റോബർട്ട് റോഡ്രിഗസി (53)നെയാണ് വിദ്യാനഗർ എസ് ഐ മാരായ വി വി അജീഷ്, വി രാമകൃഷ്ണൻ, ബിജു, പൊലീസുകാരനായ റോജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തത്‌. അറന്തോട്ടെ ഫെലിക്സ് ഡിസൂസയുടെ വീട്ടിൽ നിന്നാണ് കവർച്ച നടന്നത്. ഏതാനും ദിവസം മുമ്പായിരുന്നു കവർച്ച. ഇക്കാര്യം വീട്ടുടമയായ ഫെലിക്സ് അറഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണവും പണവും നഷ്‌ടപ്പെട്ട കാര്യം അറിഞ്ഞത്. തുടർന്ന് വിദ്യാനഗർ പൊലീസിൽ പരാതി നൽകി. സംശയത്തെ തുടർന്ന് റോബർട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. റോബർട്ട് ഏതാനും ദിവസമായി ആർഭാടത്തോടെ കഴിയുകയായിരുന്നു.ഇതാണ് സംശയത്തിനു ഇടയാക്കിയത്.

"കൈയ്യിൽ ഒരു 100 രൂപയും തന്ന് ആ പ്രൊഡ്യൂസർ എന്നെ കടവന്ത്രയിൽ രാത്രി ഇറക്കി വിട്ടു.."നിന്നെ കൊണ്ടൊന്നും പറ്റില്ല, നീയൊക്കെ എങ്ങനെ

സിനിമയെടുക്കാനാ? എങ്ങനെ സംവിധായകൻ ആകാനാ??. അങ്ങനെ കുത്തുവാക്കുകളും ഒഴിവാക്കലും ആയിരുന്നു എല്ലായിടത്തു നിന്നും.."

"പട്ടിണി കിടന്ന് ഒരു ദിവസം വിശപ്പ് അടക്കാൻ കഴിയാതെ ഷർട്ട് ഊരി ബസ്സ്റ്റാന്റിൽ തെണ്ടാൻ ഇറങ്ങി. യാചിച്ചു കിട്ടിയ 240 രൂപ കൊണ്ട് ഞാൻ വിശപ്പ് മാറ്റി.."ആരോഗ്യവും വിശപ്പ് മാറ്റാനുള്ള കഴിവ് ഉണ്ടായിട്ടും ഒഴിവ് കഴിവ് പറഞ്ഞു സ്വയം എസ്ക്യൂസസ് കണ്ടെത്തുന്ന നമുക്ക് ഓരോരുത്തർക്കും മുന്നിൽ ആണ് Cerebral palsy ബാധിച്ചിട്ടും കീഴടങ്ങാതെ ഒരു സിനിമ സംവിധാനം ചെയ്‌ത രാകേഷ് കൃഷ്ണൻ മാതൃക ആകുന്നത്. ഹിസ്റ്ററിയിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയുമുള്ള രാകേഷ് അഞ്ച് ആൽബവും മൂന്ന് ഷോർട് ഫിലിമും ചെയ്‌ത ശേഷമാണ് "കളം@24" എന്ന ഫാന്റസി ത്രില്ലർ സംവിധാനം ചെയ്തത്.

സ്വന്തം പ്രൊഡക്ഷനിൽ കഥയും തിരക്കഥയും സ്വയം ചെയ്താണ് രാകേഷ് ഈ സിനിമ സംവിധാനം ചെയ്‌തത്‌ എന്ന് അറിയുമ്പോ ഈ കലാകാരന്റെ ഡെഡിക്കേഷന് മുന്നിൽ നമിച്ചേ പറ്റൂ.. ഇടക്ക് സിനിമ സാമ്പത്തിക കാരണം നിന്നപ്പോ മന്ത്രി സജി ചെറിയാൻ ആണ് രാകേഷിന് സഹായവുമായി എത്തിയത്.

ഈ വരുന്ന 29ന് അഥവാ നാളെയാണ് രാകേഷിന്റെ സിനിമയുടെ റിലീസ്. Cerebral pals- ബാധിച്ച സംവിധായകൻ എന്നത് ലോക സിനിമയിൽ തന്നെ വിരളം ആണെന്ന് ഇരിക്കെ ഈ കലാകാരന് വേണ്ടി കളം@24 എന്ന അയാളുടെ സിനിമ കണ്ടു സപ്പോർട് ചെയ്യൽ ആണ് നമുക്ക് ഏറ്റവും മിനിമം ചെയ്യാവുന്നത്.

2024 നവംബർ 27, ബുധനാഴ്‌ച

ഞങ്ങൾ ഇന്ന് ആദ്യമായാണ്


കായംകുളം ഓച്ചിറ ഉത്സവത്തിന് പോകുന്നത്, ചെന്നപ്പോൾ റിച്ചുട്ടന് വിശന്നതുകൊണ്ട് ഫുഡ് കഴിക്കാൻ നോക്കിയപ്പോൾ ഹോട്ടലിൽ ഊണ് ഇല്ല, അവന് ചോറ് അല്ലാണ്ട് ബിരിയാണി friedrice ഐറ്റംസ് ഒന്നും ഇഷ്ടമല്ല. അങ്ങനെ അമ്പലത്തിൽ കയറി തൊഴുതിട്ട് പോകാമെന്നു കരുതി ഒരു കുപ്പി വെള്ളവും വാങ്ങി തൊഴാൻ പോയി, അവിടെ വെച്ച് പെട്ടെന്ന് ഞങ്ങളുടെ മുൻപിൽ വന്ന ചേച്ചിയോട് ഇവിടെ എവിടെ എങ്കിലും ചോർ കിട്ടുമോന്ന് ചോദിച്ചപ്പോൾ പറഞ്ഞു നിങ്ങൾ തൊഴുതിട്ട് വാ ഞാൻ ഇവിടെ നിൽക്കാം കുടിലിൽ പോയി കഴിക്കാമെന്ന്, ഞങ്ങൾ ആദ്യം കരുതിയത് ആ ചേച്ചിയുടെ വീട്ടിൽ നിന്ന് അവർക്ക് ഉള്ളത്തിന്റെ ഒരു പങ്കു കഴിക്കാൻ വിളിക്കുവായിരിക്കോ എന്നാണ്, എല്ലാർക്കും കൂടി ഉള്ള ഫുഡ് അവിടെ ഉണ്ടാകോ എന്നൊക്കെ ആലോചിച്ചു തൊഴുതിട്ട് ചേച്ചിയുടെ പുറകെ പോയി, പോയപ്പോഴും മനസ്സിൽ കുഞ്ഞിന് മാത്രം വാങ്ങിക്കാം എന്നായിരുന്നു, അവിടെ ചെന്നപ്പോൾ കഴിക്കാൻ കുറച്ചു പേർ ഇരിക്കുന്നു. അപ്പോഴാണ് ഓച്ചിറയിൽ അങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് മനസിലാവുന്നത്. ഉത്സവത്തിന് 13 ദിവസത്തെ ഭജനയിരിക്കുകയും വരുന്ന ഭക്തജനങ്ങൾക്ക് ആഹാരം കൊടുക്കുകയും ചെയ്യുന്ന ഒരുപാട് കുടുംബങ്ങൾ അവിടെ ഉണ്ട്. ഓരോ അരിമണിയിലും എഴുതിയിട്ടുണ്ട് അത് ആർക്ക് ഉള്ളതാണെന്ന്. ഇന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം ബിന്ദു ചേച്ചിയുടെ കൈയിൽനിന്നായിരുന്നു. ഒരുപാട് സന്തോഷം

കരിക്കോട് MEA സ്‌കൂളിൽ 7 ആം ക്ലാസിൽ പഠിക്കുന്ന Saidali എന്ന കൊച്ചു അനുജന് ക്രിക്കറ്റ് സ്കൂൾസ് നാഷണൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു...

കരിക്കോട് MEA സ്‌കൂളിൽ 7 ആം ക്ലാസിൽ പഠിക്കുന്ന Saidali എന്ന കൊച്ചു അനുജന് ക്രിക്കറ്റ് സ്കൂൾസ് നാഷണൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു...

സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്ന കുടുംബം ആയതിനാൽ മുന്നോടുള്ള പ്രയാണം കടുപ്പം ഏറിയത് ആണ്.

ഇ കൊച്ചു മിടുക്കൻ saidali ക്കു ഒരു നല്ല ബാറ്റ് വേണം, അതിനു ഏകദേശം 17000 രൂപ അടുപ്പിച്ചു വരും...

സ്കൂൾ മാനേജ്‌മൻ്റ് ഒക്കേ സഹായിച്ചു ആണ് നിലവിൽ ഈ ലെവൽ വരെ എത്തിയത്

നമ്മുടെ ഒരു ക്ലബ് മെമ്പറിനെ കണ്ടു പയ്യൻ ഒരു സഹായം ചോദിച്ചു, അതിനാൽ നമ്മളാൽ കഴിയുന്ന ഒരു തുക ഇട്ടു സഹായിക്കുക.. പറ്റുന്നവർ ചെയ്‌ത്‌ കൊടുക്കണെ, പയ്യൻ കളിച്ചു കയറി വരട്ടെ

Gpay: 9995218399

Sree kumar narayan(ക്ലബ് ഖജാൻജി

കെ എസ് ഇ ബിയിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് വാർഷിക മസ്റ്ററിംഗ് വാതിൽപ്പടിയിൽ ലഭ്യമാക്കുന്ന സേവനത്തിന് തുടക്കമായി


തിരുവനന്തപുരം ജില്ലയിൽവിരമിച്ചജീവനക്കാർ ഓരോ വർഷവും ഡിസംബർ മാസത്തിൽ പെൻഷൻ നൽകുന്ന ഓഫീസിൽ നേരിട്ട് ഹാജരായി ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നതായിരുന്നു ഇതുവരെയുള്ള നടപടിക്രമം. എന്നാൽ പുതിയ പദ്ധതി പ്രകാരം പെൻഷണർ ആവശ്യപ്പെടുന്ന സമയത്ത് പോസ്റ്റുമാൻ വീട്ടിലെത്തി പി.ഒ.എസ്. മെഷീനിൽ വിരലടയാളം ശേഖരിച്ച് മസ്റ്ററിംഗ് നടപടി പൂർത്തിയാക്കും.

കെ.എസ്.ഇ.ബിയുടെ പെൻഷണർമാർക്ക് പ്രത്യേകിച്ചും വയോജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ സേവനം കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഏറെ നാളായുള്ള പെൻഷൻകാരുടെ ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.ഇത് സംബന്ധിച്ച കരാർ ഇന്ത്യാപോസ്റ്റ് പെയ്മെന്റ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഗോവിന്ദരാജ് ജി കെ. കെ.എസ്.ഇ.ബി. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ്.-ന് കൈമാറി. കെ.എസ്.ഇ.ബി.യ്ക്കു വേണ്ടി. ഐ.ടി. വിഭാഗം ചീഫ് എൻജിനീയർ സജിതകുമാരി റ്റി.എസ്. ആണ് കരാറിൽ ഒപ്പ് വച്ചത്.

ഇന്ത്യാപോസ്റ്റ് റീജിയണൽ ഹെഡ് മുരുകൻ എം., സർക്കിൾ സെയിൽസ് ഹെഡ് വിവേക് എസ്. ബാബു, ബ്രാഞ്ച് മാനേജർ അരവിന്ദ് രാജ് ഡി., ഐടി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സബിത എസ്., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് മാത്യു കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.

ഇടപ്പള്ളിയിൽ ജിംനേഷ്യത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവന്നയാളെ വൻ മയക്കുമരുന്ന് ശേഖരവുമായി എക്സൈസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ് വെള്ളോറ സ്വദേശി നൗഷാദാണ് 33.610 ഗ്രാം MDMA യും, 23.246 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ബാംഗ്ലൂർ, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി മയക്കുമരുന്ന് കടത്തി 'മണവാട്ടി, ശീലാവതി' എന്നീ പേരുകളിലാണ് വിൽപ്പന നടത്തി വന്നത്. നൗഷാദിന്റെ സഹായി മലപ്പുറം കോഡൂർ സ്വദേശി വിനോദിനായി എക്സൈസ് അന്വേഷണം ആരംഭിച്ചു.

എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്.ജനീഷിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജെ.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്‌ത്‌. വി.എം, ഇഷാൽ അഹമ്മദ്, ധീരു.ജെ.അറക്കൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫൽ (25 വയസ്) ആണ് 10 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. എറണാകുളത്ത് Uber ടാക്സി ഡ്രൈവർ ആയ പ്രതി ഒഡീഷയിൽ നിന്ന് എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ട് വരവേ ഒറ്റപ്പാലത്ത് ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻപെക്ടർ എ.വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുദർശനൻ നായർ, സി.വി.രാജേഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ദേവകുമാർ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്, ഫിറോസ്, ജാക്‌സൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ജെ.ലൂക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

2024 നവംബർ 26, ചൊവ്വാഴ്ച

ആലപ്പുഴ ഡിപ്പോ ഇന്ന് കുരുന്നുകൾക്കായി വിനോദ് യാത്രയ്ക്കായി തുറന്നു കൊടുത്തു

ആലപ്പുഴ ജില്ലയിലെ ബഹു. സി.എം.ഡിയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന 'ട്രാവൽ ടു ടെക്നോളജി' എന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ ട്രിപ്പ് എടത്വ ഡിപ്പോയിൽ നിന്നും 26.11.24 ൽ ഓപ്പറേറ്റ് ചെയ്തു. തലവടി എ.ഡി.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, രക്ഷക്കർത്തക്കളും ഉൾപ്പെടെ 49 യാത്രികർ യാത്രയിൽ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ ഹോട്ടൽ സംവിധാനത്തിലൂടെയാണ് ഭക്ഷണവും, ടീ,സ്നാക്ക്സ് എന്നിവ വിദ്യാർത്ഥികൾക്ക് നൽകിയത്. യാത്രയുടെ ആദ്യം മുതൽ അവസാനം വരെ വിദ്യാർത്ഥികൾ യാത്ര ആസ്വദിക്കുകയും, വിജ്ഞാനപ്രദമാകുകയും ചെയ്തു. ലോക ക്ഷീരദിനത്തിൽ മിൽമയിലെ സന്ദർശനത്തിൻ്റെ ഭാഗമായി ഡോക്യൂമെൻട്രി പ്രദർശനവും, മിൽമാ പ്ളാന്റിന്റെ പ്രവർത്തനവും കുട്ടികൾക്ക് കൂടുതൽ അറിവ് നേടുവാൻ സഹായിച്ചു. കുട്ടികൾക്ക് ഇന്റർ നാഷണൽ കയർ മ്യൂസിയത്തിലെ വ്യത്യസ്ത കയർ ഉത്പന്നങ്ങളുടെ കാഴ്ച്ചകൾ

വേറിട്ട അനുഭവമായി. കുട്ടനാട്ടിലെ വിവിധ സ്‌കൂളിൽ നിന്നും കൂടുതൽ എൻക്വയറികൾ ട്രിപ്പുമായി ബന്ധപ്പെട്ട് വരുവാൻ ആദ്യ യാത്ര ബഡ്‌ജറ്റ് ടൂറിസം സെല്ലിന് സഹായകരമായി. വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ആനവണ്ടിയുടെ യാത്ര കുറേ വേഗത്തിലാക്കുവാൻ ട്രാവൽ ടു ടെക്നോളജി എന്ന പദ്ധതി സഹായകരമാകുമെന്ന് യാത്രയിൽ പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിലവിൽ ഏറ്റവും നീളം കുറവുള്ള

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിലവിൽ ഏറ്റവും നീളം കുറവുള്ള പ്ലാറ്റ്ഫോമായ രണ്ടാം പ്ലാറ്റ്ഫോമിലെ നീളം കൂട്ടുവാനുള്ള പ്രാഥമിക നിർമാണ പ്രവർത്തികൾ ആരംഭിച്ചു

രണ്ടാം പ്ലാറ്റ്ഫോമിന് സമീപം സ്റ്റേബിൾ ചെയ്യുന്ന ARMV ആക്‌സിഡൻ്റ് റിലീഫ് മെഡിക്കൽ വാനിനെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് വലത് വശത്തായി പാർസൽ ഓഫീസിന് അടുത്തേക്ക് മറ്റും. അതോടെ ലോക്കോ സ്റ്റേബിൾ ചെയ്യാൻ പുതിയ സ്ഥലം വേണം. അതിലേക്കായി പ്ലാറ്റ്ഫോം നമ്പർ അഞ്ചിന് ഇടത് വശത്തായും പിറ്റ് ലൈനിനു മുന്നിലായും ലോക്കോ സ്റ്റേബിൾ ചെയ്യുവാൻ പുതിയ ലൈൻ വരുംനഇതോടെ നിലവിൽ 22 കൊച്ചുകൾ വരെ ഉള്ള ട്രെയിനുകൾ മാത്രം കൈകാര്യം ചെയ്യുന്ന രണ്ടാം പ്ലാറ്റ്ഫോമിൽ ICF 23-24, LHB 22-23 റേക്കുകൾ കൈകാര്യം ചെയ്യുവാൻ കഴിയുന്ന തരത്തിലേക്ക് മാറും

ചണ്ഡീഗഢിൽ രണ്ട് പേർ സ്‌ഫോടകവസ്തു എറിഞ്ഞതിന് ശേഷം റാപ്പർ ബാദ്ഷായുടെ ബാറിൽ സ്‌ഫോടനം


ചണ്ഡീഗഡിലെ ഗായകനും റാപ്പറുമായ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ബാറിൽ ചൊവ്വാഴ്ച പുലർച്ചെ 3:00 മണിയോടെ രണ്ട് അജ്ഞാതർ തീവ്രത കുറഞ്ഞ സ്‌ഫോടകവസ്തു എറിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സ്‌ഫോടനം ഉണ്ടായി. ബാറിൻ്റെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ച സ്‌ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  പുലർച്ചെ 3 മണിയോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് രണ്ട് അജ്ഞാതരായ അക്രമികൾ ലോഞ്ചിന് പുറത്ത് സ്‌ഫോടകവസ്തു എറിഞ്ഞതാണ് സംഭവം. സ്‌ഫോടനത്തിൽ സ്ഥാപനത്തിൻ്റെ ചില്ലുകൾ തകർന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

2024 നവംബർ 25, തിങ്കളാഴ്‌ച

വട്ടിയൂർക്കാവിൽ ഇനി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സ്മാർട്ടാണ് ...പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ആദ്യത്തെ സ്മ‌ാർട്ട് സ്റ്റഡി റൂം

തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്‌മാർട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകൾ, ലാപ്ടോപുകൾ, പ്രിൻ്ററുകൾ, പ്രോജക്ടർ, ടെലിവിഷൻ എന്നീ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നു പഠനാവാശ്യാർത്ഥം പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഈ സംവിധാനം ഗുണകരമാകും വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ആൺകുട്ടികൾക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും ഇതേ മാതൃകയിൽ സ്‌മാർട്ട് സ്റ്റഡി റൂം എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ കുന്നുകുഴി വാർഡ് കൌൺസിലർ മേരി പുഷ്‌പം, പട്ടിക ജാതി വികസന ജില്ലാ ഓഫീസർ മീനാറാണി എസ്, തിരുവനന്തപുരം നഗരസഭ പട്ടികജാതി വികസന ഓഫീസർ നീന എൻ, പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സീനിയർ സൂപ്രണ്ട് ശ്രീരശ്മി യു, ഹോസ്റ്റൽ നിവാസികളുടെ

ആലക്കോട് : കല്ലിടുക്കിൽ (നിധീരി) അഗസ്റ്റിൻ

ആലക്കോട് : കല്ലിടുക്കിൽ (നിധീരി) അഗസ്റ്റിൻ

(കുട്ടപ്പൻ സാർ ) ൻ്റെ മകൻ ജോമി (47) (പ്രൊജക്റ്റ് മാനേജർ, സി. സി. എസ് ടെക്നോളജീസ്, ഇൻഫോ പാർക്ക്, കാക്കനാട്) നിര്യാതനായി.

സംസ്കാരം 26-11-2024 (ചൊവ്വാ ) രാവിലെ 11 ന് കലയന്താനി സെൻ്റ് മേരീസ് പള്ളിയിൽ.

മാതാവ്: പരേതയായ സാറാമ്മ അഗസ്റ്റിൻ (സാറാമ്മ ടീച്ചർ) കല്ലൂർക്കാട് ചില്ലിക്കാട്ടിൽ കുടുബാംഗം.

ഭാര്യ: അനു റാണി അയിലിക്കുന്നേൽ, ഇടമറ്റം. (വിശ്വജ്യോതി എൻജിനീയറിംങ് കോളേജ്, വാഴക്കുളം)

ഏകമകൾ: സാറാ അന്ന ജോമി വാഴക്കുളം ചാവറ ഇന്റർനാഷണൽ സ്‌കൂൾ 6 -ാം ക്ലാസ് വിദ്യാർത്ഥിനി.

സഹോദരങ്ങൾ: മിനി ബാബുജി കുന്നത്തു പുരയിടം, നെല്ലാട്, അനിമോൾ ജിപ്സൺ പേഴുംകാട്ടിൽ, തൊടുപുഴ.

ഭൗതിക ശരീരം ഇന്ന് വൈകിട്ട് നാലിന് ആലക്കോടുള്ള വസതിയിൽ എത്തിക്കും

2024 നവംബർ 24, ഞായറാഴ്‌ച

വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഉത്തരവാദപ്പെട്ടവരും നിയമ വ്യവസ്ഥയോട് നീതി പുലർത്തുന്നില്ല എന്ന് പരാതി...

തിരുവനന്തപുരം  നൂറു വർഷത്തിനപ്പുറം ജനങ്ങൾ കുളിക്കടവിലും മറ്റും പോകുന്ന വഴി പരിസര വാസിയും കുടുംബവും കയ്യേറുകയും സഞ്ചാര യോഗ്യമല്ലാക്കുകയും ചെയ്തു..

കൂടാതെ ഈ കുടുംബം പല പ്രാവശ്യം നിയമം തെറ്റിച്ച് പഞ്ചായത്തിനെ സ്വാധീനിച്ച് വീടു മെയിന്റനൻസ് ചെയ്തു..

ഇപ്പൊൾ പൊതുവഴി കയ്യേറി സ്റ്റെയർകെയ്സ് കെട്ടി, വീടിന് മുൻപിൽ റോഡിലേയ്ക്ക് ഇറക്കി കട കെട്ടി വാടകയ്ക്ക് കൊടുത്തിരിക്കുന്നു..

ജനങ്ങളുടെ പരാതിയിന്മേൽ ഈ നിയമ ലംഘനങ്ങൾ പഞ്ചായത്ത് സെക്രട്ടറി പരിശോധിക്കുകയും പൊളിച്ചു മാറ്റാൻ നോട്ടീസ് കൊടുക്കുകയും ചെയ്‌തിട്ട് മാസങ്ങൾ ആയി..

പക്ഷെ ഇപ്പൊൾ പഞ്ചായത്ത് _ റെവന്യൂ - അധികാരികൾ ഈ കുടുംബത്തിന് നിയമ ലംഘനം നടത്താൻ സഹായിക്കുന്നതായി ആക്ഷേപം ഉണ്ട്..നോട്ടീസ് നൽകിയതിന് നടപടി ഉണ്ടായിട്ടില്ല..

കൂടാതെ ഈവാനിദാസും മകൻ ദിലീപും അധികമായി വാങ്ങിയ രണ്ടു സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകി..

വീടും വേറെ വസ്‌തുക്കളും റബ്ബർ തോട്ടവും കാറും ബുള്ളറ്റും മറ്റു സ്കൂട്ടർ ഉൾപ്പെടെ ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളതും കൂടാതെ രണ്ടു ബിസിനസ് സ്ഥാപനങ്ങളും ഇയാൾക്ക് ഉണ്ട്..

എത്രയോ പാവങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളപ്പോൾ അർഹത ഇല്ല എന്ന് പഞ്ചായത്ത് റിപ്പോർട്ട് ഉള്ളപ്പോൾ, പ്രത്യേകിച്ച്, ലൈഫ് മിഷൻ പദ്ധതിക്ക് മൂന്ന് സെന്റ് ഭൂമി എന്ന വ്യവസ്ഥ തെറ്റിച്ച്,എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഇയാൾക്ക് വീടു കൊടുത്തത് ജന രോഷത്തിന് കാരണമാകുന്നുണ്ട് ..

ചൂഴാട്ടുകോട്ട പെട്രോൾ പമ്പിന് സമീപം ദിലീപ് ഭവനിൽ ഈവാനി ദാസിനും മകൻ ദിലീപിനും അംബികയ്ക്കും എതിരെ പരിസര വാസികൾ കൊടുത്ത പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയെയും റവന്യൂ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചത് പണമാണോ? അതോ രാഷ്ട്രീയമോ?..

ജനങ്ങൾ നിയമ വ്യവസ്ഥയുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം..

ഓട്ടോറിക്ഷയിൽ കാർ തട്ടിയതിന് ചെയ്തതിന് ശേഷം യുപി പോലീസുകാരനെ ജനക്കൂട്ടം കുടുംബത്തിന് മുന്നിൽ വെച്ച് മർദ്ദിച്ചു

യുപിയിലെ വാരണാസിയിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചെന്നാരോപിച്ച് എസ്എച്ച്ഒയെ ആറോളം വരുന്ന ജനക്കൂട്ടം മർദ്ദിച്ചു. അജിത് വർമ ​​എന്ന് സ്വയം പരിചയപ്പെടുത്തിയ പോലീസുകാരൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കാറിനുള്ളിൽ നിന്ന് ഭാര്യയും മക്കളും നോക്കിനിൽക്കെ എണ്ണം കുറവായിരുന്നു. ഒരു കോൺസ്റ്റബിൾ വർമ്മയെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വർമ്മയെ രക്ഷിച്ചു.യൂണിഫോമിലല്ലാത്ത പോലീസ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഒരു ജനക്കൂട്ടം തടിച്ചുകൂടി, റോഡ് രോഷം തുടർന്നു, അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കി.

രാജതലബിൻ്റെ സ്റ്റേഷൻ ഹെഡ് ഓഫീസർ (എസ്എച്ച്ഒ) അജിത് വർമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞെങ്കിലും അത് അദ്ദേഹത്തെ രക്ഷിച്ചില്ല. വീട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ തല്ലരുതെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് അഭ്യർത്ഥിച്ചു. എല്ലാ അഭ്യർത്ഥനകളും കൈക്കൊള്ളുകയും ചെയ്തില്ല

ജയരാജൻ മാസ്റ്റരുടെ (ഹൊസ്‌ദുർഗ്ഗ് മുൻ എ ഇ ഒ ജയരാജ്.പി.വി) ഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച

തൃക്കരിപ്പൂരിലെഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. മൂന്നാംമൈലിൽ നിന്നും 11 മണിയോടെ മൃതദേഹം സ്വവസതിയായ  എടാട്ടുമ്മലിലെ വീട്ടിലെത്തിക്കും. വൈകുന്നേരം മൂന്നു മണിയോടെ കരിവെള്ളൂരിലെ പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. മക്കൾ ജയ എം വി (അദ്ധ്യാപിക ജി എച്ച് എസ് ഇരിയ) രതീഷ് എം വി (എറണാകുളം), രാജേഷ് എം വി (പടന്ന പഞ്ചായത്ത്)

കൊച്ചി രുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ.

കൊല്ലത്ത്രുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ.ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷിക്കാനായത്. സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു . പെൺകുട്ടിയെ രക്ഷപ്പെടുത്താനും മറ്റൊന്നും നോക്കാതെ പ്രതിയെ പിടിക്കാനും ശ്രമിച്ച മഞ്ജുവിനെയും ഷാലിയെയും നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ്, വൈസ് പ്രസിഡന്റ് ജി അജികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു. നൂറനാട് സി.ഐ എസ്.ശ്രീകുമാർ, എസ്.ഐ എസ്.നിതീഷ് എന്നിവരും ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.

2024 നവംബർ 23, ശനിയാഴ്‌ച

കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി.

കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. തലശ്ശേരി ശിവപുരം സ്വദേശി നസീർ.പി.വി(45 വയസ്)യാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്സ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി യും പാർട്ടിയും കൂട്ടുപുഴ ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കേസ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ.ആർ.പി, അനിൽ കുമാർ.പി.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഖാലിദ്.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ.ടി.കെ, അജ്മൽ.കെ.എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

2024 നവംബർ 7, വ്യാഴാഴ്‌ച

ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല

കരുനാഗപ്പള്ളി .താമസിക്കുന്ന.ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല.അക്ഷരമുറ്റത്തേക്കെത്തും മുമ്പേ ഈ കുരുന്ന് സ്വന്തമാക്കിയ റെക്കോർഡുകളെപ്പറ്റി കേട്ടോളൂ. കലാംസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്.

എല്ലാ റെക്കോർഡുകളും വാരിച്ചൂടി.ആദിനാട് വടക്ക് ചക്കാലത്തറയിൽ വീട്ടിൽ വിജയശ്രീലാളിതനായി ഇങ്ങനെ നിൽക്കുവാ ഈ കൊച്ചു മിടുക്കൻ.

എന്തൊക്കെയാ സിദ്ധിയുടെ കഴിവുകളെന്നറിയേണ്ടേ? മലയാളം ഇംഗ്ലീഷ് മാസങ്ങളും ആഴ്ചകളുമൊക്കെ ഒറ്റ ശ്വാസത്തിൽ പറയുന്ന സിദ്ധി മോനെ ഏതേലും ചരിത്ര വ്യക്തികളുടെ ചിത്രം കാണിച്ചാൽ ഞൊടിയിടയിൽ തിരിച്ചറിഞ്ഞിരിക്കും. മലയാളം ജന്മ നക്ഷത്രങ്ങളൊക്കെ ക്രമം തെറ്റാതെ ഉരുവിടാൻ ഈ കൂഞ്ഞിന് ഒരു പാടു മില്ല. പക്ഷി മൃഗാദികളെ സംബന്ധിക്കുന്ന പൊതു വിജ്ഞാനമൊക്കെ ‘പച്ചവെള്ള’ മാണ്. നിറം കണ്ടാൽ അതിൻ്റെ പേരുപറയാൻ ആലോചനയേ വേണ്ട.ഇന്ത്യയിലെ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, മലയാള ഗ്രഹങ്ങൾ, വാഹനങ്ങളുടെ പേരുകൾ, മൃഗങ്ങളുടേയും ചെറുപ്രാണികളുടേയും ചിത്രം കണ്ട് തിരിച്ചറിയൽ, ഇങ്ങനെ അനവധി നിരവധിയായ വിഷയങ്ങളിൽ ‘ഫുൾ എ പ്ലസ്’ ആണ് ഈ മിടുക്കന്. മനുഷ്യ ശരീരത്തിലെ ഏതേലും അവയവത്തിൻറെ പടം സിദ്ധിയെ ഒന്ന് കാണിച്ചു കൊടുത്തേ… ഉടൻ വിശദീകരിക്കാൻ സിദ്ധി റെഡി. സജിത്ത്- ഹനാൻ ദമ്പതികളുടെ ഏകമകൻ ഈ നേട്ടമൊക്കെ കൈവരിച്ചത്.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...