Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 14, ശനിയാഴ്‌ച

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ KSRTC നിലവിൽ വന്നതിനു ശേഷം KLX 604 എന്ന റിജിസ്ട്രേഷൻ നമ്പറും കിട്ടി. T671 എന്ന ബോണറ്റ് നമ്പറിൽ ഉണ്ടായിരുന്ന KSRTC ബസ് ആണ് ഇത്. നിലവിൽ അവശേഷിക്കുന്ന ഏറ്റവും പഴയ KSRTC ബസ് എന്ന പ്രത്യേകതകയും ഈ ബസിന് ഉണ്ട്. ചാലക്കുടി ഡിപ്പോയുടെ വർക്ക് ഷോപ്പ് വാൻ ആയ D77 എന്ന വണ്ടി 1964 മോഡൽ ആണ്

പീലി

1983ൽ ഇടുക്കി രാജകുമാരി എം.ജി.എം ഐടിഐ ലേലത്തിൽ പിടിക്കുകയും 2010 വരെ കോളെജ് ബസായി സർവീസ് നടത്തുകയും ചെയ്‌തു. പിന്നീട് ഉപയോഗിക്കാതെ കിടന്ന ബസിനു പുതുജീവൻ നൽകിയത് കോളേജിലെ ഒരു പറ്റം വിദ്യാർഥികൾ ചേർന്നാണ്. അവർക്ക് വേണ്ട സഹായങ്ങളുമായി കോളേജ് അധികൃതരും ഒപ്പം നിന്നപ്പോൾ ഒരു ഷെൽട്ടർ ഒക്കെ കെട്ടി കൊടുത്ത് ബസ് മുത്തശ്ശനെ ഇന്ന് ഈ കാണുന്ന രൂപത്തിലേക്ക് മാറ്റുവാൻ സാധിച്ചു

2024 ഡിസംബർ 11, ബുധനാഴ്‌ച

ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാനില്ല

ചേർത്തല അരീപ്പറമ്പ് വച്ച്കുട്ടിയെ കാണാനില്ല സ്കൂൾ വിട്ടു വന്നപ്പോൾ കുട്ടിയെ  കാറിൽ വച്ച് തട്ടിക്കൊണ്ടുപോയി എന്നാണ് നാട്ടുകാർ പറയുന്നത് ഫോട്ടോയിൽ കാണുന്ന കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള വിവരം കിട്ടുന്നവർ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. 04782572233, 9497980267 കുട്ടിയുടെ പേര്സൂര്യ (15 വയസ്സ്)പെൺകുട്ടിയെയാണ് കാണാതായതെന്ന് പറയുന്നത് 11/12/2024)ഉച്ചയ്ക്ക് 3.30 ന് കാണാതായത് എന്നാണ് പറയുന്നത് കുട്ടിയുടെ കണ്ടെത്തുന്നവർ എത്രയും വേഗം പോലീസ് സ്റ്റേഷനിൽ അറിയിക്കുക

ഇരട്ടി കോച്ചുകളുമായി വന്ദേഭാരത് ട്രെയിൻഎത്തുന്നു.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ എത്താൻ യാത്രക്കാർ സ്വീകരിച്ച ട്രെയിൻ സർവീസുകളിലൊന്നാണ് വന്ദേ ഭാരത്. ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള വന്ദേഭാരത് ട്രെയിൻ ഇനി ഇരട്ടി കോച്ചുകളുമായി എത്തുന്നു. ഓരോ യാത്രയിലും ഇനി 1100 സീറ്റ്. ഭൂരിഭാഗം റൂട്ടുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞാണ് യാത്ര. ഇതിനു വിപരീതമായി ചുരുക്കം സർവീസുകളുണ്ടെങ്കിലും യാത്രക്കാർ വന്ദേ ഭാരത് എക്സ്സുകളെ അവരുടെ നിത്യ യാത്രകളുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. ചില ട്രെയിനുകളിലാവട്ടെ, സീറ്റുകളുടെ എണ്ണത്തിനും മുകളിലാണ് ആവശ്യക്കാരുടെ എണ്ണം. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ നോക്കിയാലും സീറ്റ് കിട്ടാൻ പാടാണെന്ന് സാരം..ഇപ്പോഴിതാ, സീറ്റിങ്ങിനേക്കാൾ ആവശ്യക്കാരുള്ള, എല്ലാ സർവീസും ഫുൾ കപ്പാസിറ്റിയിൽ ഓടുന്ന വന്ദേ ഭാരതിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുവാൻ പോവുകയാണ് റെയിൽവേ. ദക്ഷിണ റെയിൽവേയുടെ കീഴിൽ ഓടുന്ന, ചെന്നൈ എന്മോർ- തിരുനെൽവേലി വന്ദേ ഭാരതിന്റെ (20665/20666) കോച്ചുകളുടെ എണ്ണം നിലവിലെ എട്ടിൽ നിന്നും പതിനാറായി ഉയർത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഒക്യുപൻസി റേറ്റുള്ള വന്ദേ ഭാരതാണ് ചെന്നൈ എഗ്മാർ- തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ്. 119% ആണ് ഇതിൻ്റെ ഒക്യുപൻസി റേറ്റ്.

78 സീറ്റ് വീതമുള്ള ഏഴ് ചെയർ കാറുകളും 56 സീറ്റുള്ള ഒരു എക്‌സിക്യൂട്ടീവ് ചെയറും അടക്കം ആകെ 602 സീറ്റുകളാണ് നിലവില് എട്ടു കോച്ചുകളുള്ള ചെന്നൈ എഗ്നോർ- തിരുനെൽവേലി വന്ദേ ഭാരതിനുള്ളത്. 16 കോച്ചുള്ള റേക്ക് വരുന്നതോടെ 1100 സീറ്റുകൾ ഇതിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതൽ എക്‌സിക്യൂട്ടീവ് ചെയറുകൾ ഉൾപ്പെടുത്തുമെന്നും കരുതുന്നു. ഇതോടെ, ശതാബ്‌ദി എക്‌സ്പ്രസിനേക്കാൾ സീറ്റിങ് കപ്പാസിറ്റി ഈ വന്ദേ ഭരാത് സർവീസിന് ലഭിക്കും.


2024 ഡിസംബർ 10, ചൊവ്വാഴ്ച

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ മനുഷ്യാവകാശ ദിനാചരണം നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ, പി.വർഷ, പി.അഭിജിത് എന്നിവർ ആശംസകൾ നേർന്നു.കെ.എ അരുണിമ മലയാളം പ്രസംഗവും എം.ആര്യ കുറിപ്പും അഭിനവ്.സി.മോഹൻ, എൻ.അഭിൻ കൃഷ്ണ എന്നിവർ ഡിജിറ്റൽ കുറിപ്പും, കെ.എം അഭിനവ്, എൻ.നിസാമുദ്ദീൻ എന്നിവർ സ്ലൈഡ് ഷോയും അവതരിപ്പിച്ചു. എൻ.കെ നിയകൃഷ്ണ നന്ദി രേഖപ്പെടുത്തി. ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ'ലഹരി ഒരു മഹാവിപത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.ടീൻസ് ക്ലബ്ബ് കൺവീനർ അമൃത എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വി.വിദ്യ ആശംസകൾ നേർന്നു.പി.ശ്രേയ കൃഷ്ണ സ്വാഗതവും പി.ആർ അനന്യ നന്ദിയും പറഞ്ഞു.പി.പി അശ്വതി, എം.വിഷ്ണു, കെ.ജിഷ്ണ, വി.പി മുഹമ്മദ് റിസ്വാൻ എന്നിവർ പങ്കെടുത്തു.പി. അഞ്ജന കൃഷ്‌ണൻ മോഡറേറ്ററായി പങ്കെടുത്തു. പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ മനുഷ്യാവകാശ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

2024 ഡിസംബർ 9, തിങ്കളാഴ്‌ച

വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോഴും മറ്റു വാഹനങ്ങൾ മറികടക്കുമ്പോഴും നിരവധി അപകടങ്ങളാണ് നടക്കുന്നത്.

കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ  വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യമായി മനസിലാക്കിയിരിക്കണം. ഇന്റേണൽ റിയർ വ്യൂ മിറർ നിങ്ങളുടെ കാറിൻ്റെ പിന്നിലെ റോഡിന്റെ മികച്ച കാഴ്ച നൽകുന്നു, കൂടാതെ ബാഹ്യ സൈഡ് മിററുകൾ പിൻവശവും വശത്തേക്ക് കുറച്ച് നിരീക്ഷണവും നൽകുന്നു, എന്നാൽ നിങ്ങളുടെ കണ്ണാടിയിൽ നിന്ന് മറഞ്ഞിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്, ഇവയാണ് ബ്ലൈൻഡ് സ്പോട്ടുകൾ.

ഈ ചിത്രത്തിൽ മഞ്ഞ വരയ്ക്കുള്ളിൽ ഉള്ള സ്ഥലമാണ് ബ്ലൈൻഡ് സ്പോട്ടുകൾ. ആ സ്ഥലത്ത് ഉള്ള ആളുകൾ, വസ്തുക്കൾ, വാഹനങ്ങൾ എന്നിവ ഡ്രൈവർക്ക് കണ്ണാടിയിലൂടെയോ നേരിട്ടോ കാണാൻ സാധിക്കില്ല. വാഹനത്തിൻ്റെ തരം, ഉപയോഗിക്കുന്ന കണ്ണാടികളുടെ വലുപ്പം, തരം എന്നിവ ആശ്രയിച്ച് ബ്ലൈൻഡ് സ്പോട്ടുകൾ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായി മനസ്സിലാക്കി വാഹനം ഓടിക്കുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്ത‌ില്ലെങ്കിൽ അപകടം സംഭവിക്കാം

തലശ്ശേരിയിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

തലശ്ശേരി മട്ടാമ്പ്രം സ്വദേശി നൗഷാദ്.പി.കെ(45 വയസ്)യാണ് 1.61 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.

തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്.കെയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ലെനിൻ എഡ്വേർഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ സരിൻരാജ്.കെ, സുബീഷ്.പി.പി എന്നിവരുമുണ്ടായിരുന്നു.

കായംകുളം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ.സി യും പാർട്ടിയും ചേർന്ന് അനധികൃതമായി മദ്യ വിൽപ്പന നടത്തിയതിന് കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി അനിൽകുമാർ എന്നയാളെ അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.8 ലിറ്റർ മദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. കേസെടുത്ത സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭകുമാർ.പി, പ്രവീൺ.എം, ബിപിൻ.പി.ജി, ദീപു.ജി, അമൽ.കെ.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്‌ണൻ എന്നിവരും ഉണ്ടായിരുന്നു.

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 20.829 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23 വയസ്), മുഹമ്മദ് ഷാനിദ്.എസ് (23 വയസ്), സുനീഷ് കുമാർ.കെ.കെ (43 വയസ്) എന്നിവരാണ് അറസ്റ്റിലായത്.കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.കെ.സി, പ്രിവന്റീവ് ഓഫീസർ ഷാജിമോൻ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ശരത്.പി.ടി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക.എ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അജിത്ത്.സി എന്നിവരും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) റാഫി.കെ.വി, പ്രിവന്റീവ് ഓഫീസർ സി.എം.ജയിംസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മുനീറ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.കൂട്ടുപുഴ ചെക്ക്പോസ്റ്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ട് വന്ന 40 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർന്ന് പണവും പണം കടത്തിക്കൊണ്ട് വന്ന കർണ്ണാടക പെരിയ പട്ടണ സ്വദേശി ബി.എസ്.രാമചന്ദ്ര എന്നയാളെയും ഡ്രൈവറെയും വാഹനവും സഹിതം തുടർ നടപടികൾക്കായി കോഴിക്കോട് ഇൻകം ടാക്സ് അധികൃതർക്ക് കൈമാറി.

എക്സൈസ് IB ഇൻസ്പെക്ടർ കെ.ഷാജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അബ്ദുൾ നിസാർ.ഒ, പ്രിവന്റീവ് ഓഫീസർ ഷാജി.സി.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുജിത്ത്, ശ്രീകുമാർ.വി.പി, കോഴിക്കോട്, കണ്ണൂർ ഓഫീസുകളിലെ ഇൻകം ടാക്‌സ് ഉഗ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...