തിരുവനന്തപുരം ജില്ലയിൽവിരമിച്ചജീവനക്കാർ ഓരോ വർഷവും ഡിസംബർ മാസത്തിൽ പെൻഷൻ നൽകുന്ന ഓഫീസിൽ നേരിട്ട് ഹാജരായി ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നതായിരുന്നു ഇതുവരെയുള്ള നടപടിക്രമം. എന്നാൽ പുതിയ പദ്ധതി പ്രകാരം പെൻഷണർ ആവശ്യപ്പെടുന്ന സമയത്ത് പോസ്റ്റുമാൻ വീട്ടിലെത്തി പി.ഒ.എസ്. മെഷീനിൽ വിരലടയാളം ശേഖരിച്ച് മസ്റ്ററിംഗ് നടപടി പൂർത്തിയാക്കും.
കെ.എസ്.ഇ.ബിയുടെ പെൻഷണർമാർക്ക് പ്രത്യേകിച്ചും വയോജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ സേവനം കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഏറെ നാളായുള്ള പെൻഷൻകാരുടെ ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.ഇത് സംബന്ധിച്ച കരാർ ഇന്ത്യാപോസ്റ്റ് പെയ്മെന്റ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഗോവിന്ദരാജ് ജി കെ. കെ.എസ്.ഇ.ബി. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ്.-ന് കൈമാറി. കെ.എസ്.ഇ.ബി.യ്ക്കു വേണ്ടി. ഐ.ടി. വിഭാഗം ചീഫ് എൻജിനീയർ സജിതകുമാരി റ്റി.എസ്. ആണ് കരാറിൽ ഒപ്പ് വച്ചത്.
ഇന്ത്യാപോസ്റ്റ് റീജിയണൽ ഹെഡ് മുരുകൻ എം., സർക്കിൾ സെയിൽസ് ഹെഡ് വിവേക് എസ്. ബാബു, ബ്രാഞ്ച് മാനേജർ അരവിന്ദ് രാജ് ഡി., ഐടി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സബിത എസ്., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് മാത്യു കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com