Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 8, ഞായറാഴ്‌ച

ഇവൾ ഞങ്ങളുടെ പീഡിയാട്രിക് icu വിലെ പുതിയ കുഞ്ഞുമോൾ, പേര് അറിയില്ലായിരുന്നു ഞാനൊരു പേരിട്ടു ANGEL അതെ ശരിക്കും മാലാഖ തന്നെ, കഴിഞ്ഞ

ആലപ്പുഴ 9ന് രാത്രി ആരോ റോഡിന്റെ സൈഡിൽ ഉപേക്ഷിച്ചുപോയതാ... രാത്രി ഒരു 1മണിയോട് അടുത്ത് എടുത്ത് ഇവിടെ കൊണ്ടുവന്നു. ജനിച്ചു ഒരു ദിവസം പ്രായമുള്ളപ്പോൾ അതും ഈ കൊടും തണുപ്പിൽ (7ഡിഗ്രി )ഈ പാവം കൊച്ചു തണുപ്പിൽ കൊതുക് കടി കൊണ്ട് കരയുമ്പോൾ ഏതോ ഒരു നല്ല മനുഷ്യൻ തക്ക സമയത്തു aiims പീഡിയാട്രിക് icu വിൽ എത്തിച്ചു, ആ പേരറിയാത്ത സുഹൃത്തിനു നന്ദി... ഇവിടെ ഇവൾ ഞങ്ങളുടെ കൂടെ സുഖമായിട്ട് ഇരിക്കുന്നു ഒന്നിനും ഞങ്ങൾ ഒരു കുറവും വരുത്തുന്നില്ല. ഇവിടെ അവൾ ഹാപ്പി ആണ്,

" എനിക്ക് തന്നെ ഈ തണുപ്പിൽ വീടിനുള്ളിൽ നിൽക്കാൻ പറ്റണില്ല അപ്പൊ ഇവൾ എങ്ങിനാണാവോ അത്രയും സമയം സഹിച്ചത്"

2024 ഡിസംബർ 7, ശനിയാഴ്‌ച

കുറ്റിക്കാട്ട് കുന്നത്ത് സ്‌മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു

ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെട്ട കുറ്റിക്കാട്ട് കുന്നത്ത് സ്മ‌ാർട്ട് അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു.ഇതോടെ പഞ്ചായത്താൽ ആകെയുള്ള 26 അംഗൻവാടികളിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായി. കോഴിക്കോട് ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം ഗ്രാമപഞ്ചായത്ത് അനുവദിച്ച 9.5 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം എന്നിവ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഇലട്രിഫിക്കേഷൻ പ്രവൃത്തിക്കായി ഗ്രാമപഞ്ചായത്ത് രണ്ടര ലക്ഷം രൂപവും വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നതിന് 75,000 രൂപയും വകയിരുത്തി പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ രിഹ്ല മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ഷംലൂലത്ത്,പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ,

യു.പി മമ്മദ്,MT റിയാസ്, KG സീനത്ത്, ഫാത്തിമനാസർ, കരീം പഴങ്കൽ, പഞ്ചായത്ത് സെക്രട്ടറിആബിദ T,CDPO പ്രസന്ന, ഐ സി ഡി എസ്
സൂപ്പർവൈസർ ലിസ, കെ.വി
അബ്ദുറഹിമാൻ, സുജ ടോം, അഷ്റഫ്
കൊളക്കാടൻ, എസ്.എ നാസർ, വാഹിദ്
കോളക്കാടൻ, ഉസ്‌മാൻ കൂടത്തിൽ,പിജി
മുഹമ്മദ്,യൂസുഫ് പാറപ്പുറത്തു, മോയിൻ
ബാപ്പു,വാസു കുട്ടനാട്ട്, തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടിയുടെചുറ്റുമതിൽ നിർമ്മാണത്തിനായിഗ്രാമപഞ്ചായത്ത് 9 ലക്ഷം രൂപയും
വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തിയും ഉടൻആരംഭിക്കുമെന്ന് പ്രസിഡന്റ്റ് ദിവ്യ ഷിബു
അറിയിച്ചു. അസൗകര്യങ്ങളിൽ
പ്രവർത്തിച്ചിരുന്ന അംഗൻവാടിക്കായി
ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം
നിർമ്മിക്കാനായി ഗ്രാമ പഞ്ചായത്ത്
ഭരണസമിതി അധികാരമേറ്റടുത്ത ആദ്യ വർഷംതന്നെ വാർഡ് മെമ്പർ രിഹ്ല മജീദിന്റ
നേതൃത്വത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ച് സ്ഥലവിലക്ക് വാങ്ങുകയായിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായി ഗാനമേളയു
വിവിധ കലാപരിപാടികളും നടന്നു.

ഏനാമാവിൽ പുതിയ സാഹസിക അനുഭവങ്ങൾ ഉടൻ വരുന്നു

തൃശ്ശൂർ നഗരത്തിൽ നിന്ന് വെറും 20 കിലോമീറ്റർ
മാത്രം അകലെ സ്ഥിതിചെയ്യുന്ന
സമാധാനപരമായ
പ്രകൃതിസൗന്ദര്യവുംഅതുല്യമായ ഭൂപ്രകൃതികളും നിറഞ്ഞ ഒരു
അനശ്വരപ്രദേശമാണ് ഏനാമാവ്. നഗരത്തിലെ
തിരക്കും മലിനതയും ഇല്ലാത്ത ഈ
ഗ്രാമപ്രദേശം ചെറുനദികൾ, തടാകം,
കുന്നുകൾ, പച്ചപ്പോടെ നിറഞ്ഞ വയലുകൾ
എന്നിവയുടെ സാന്നിധ്യം കൊണ്ട്
മനോഹരമാണ്. ഒരു കാലത്ത് വിദേശ
കടൽക്കാർക്ക് ആകർഷണകേന്ദ്രമായിരുന്ന
ഈ പ്രദേശം ഇന്നും പൈതൃക ചരിത്രത്തിന്റെ
ചിന്തകൾ നിറച്ചുകൊണ്ടിരിക്കുന്നു. ഈ
പ്രദേശത്ത് ബ്രിട്ടീഷുകാരുടെയും
പോർച്ചുഗീസുകാരുടെയും
പൈതൃകക്കുറിപ്പുകൾ ഇപ്പോഴും കാണാം.
തൃശൂർ ഡി. ടി. പി. സി. ഇപ്പോൾ ഏനാമാവിൽ
പുതിയ സാഹസിക അനുഭവങ്ങൾ
നിങ്ങൾക്കായി ആരംഭിക്കുന്നു. സോളാർ
സഫാരി ബോട്ടുകളിലൂടെ ശാന്തമായ

യാത്രകളിൽ ആസ്വദിക്കാം. കയാക്കിങ് വഴി
ആകർഷണകരമായ സാഹസികതയിൽ
പങ്കുചേരാം. പെഡൽ ബോട്ടുകളിൽ സഞ്ചരിച്ചു

പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സ്പ‌ീഡ്
ബോട്ടിൽ വേഗതയുടെയും
ആവേശത്തിന്റെയും അനുഭവം
സ്വന്തമാക്കാനും ഇനി സാധ്യമാണ്.
ഏനാമാവ് ഒരു പ്രകൃതിരമണിയ പ്രദേശം
മാത്രമല്ല, അത് ചരിത്രത്തിൻ്റെയും

പ്രാചീനതയുടെയും വിസ്‌മയമാണനിങ്ങളുടെ യാത്ര ഇനി ഏനാമാവിലേക്ക്! കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ DTPC ഓഫീസുമായി ബന്ധപ്പെടുക.

പതിമൂന്നാമത് സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15,16 തിയ്യതികളിൽ

 എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്ക‌ഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി-വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. " ഇസ്ലാം: ലളിതം, സുന്ദരം " എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

2024 ഡിസംബർ 6, വെള്ളിയാഴ്‌ച

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരിത ബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്തവരെ ഇനിയും ബന്ധപ്പെടാതെ സർക്കാർ

വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയവരുടെ പട്ടിക പോലും സർക്കാരിന്റെ കൈവശമില്ലെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതി തുടർന്നാൽ ഇനിയും സർക്കാരിനെ കാത്തുനിൽക്കാനാകില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. വീട് നിർമാണം തുടങ്ങുന്നതിന്റെ കാര്യങ്ങൾ സംസാരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ. രാജനെയും ഓഫിസിൽ പോയി കണ്ടിരുന്നു. ഇനി സ്വന്തം വഴി തേടേണ്ടി വരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 100 വീടുകളാണ് ലീഗ് നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ദുരന്തമേഖലയിൽ മുസ്‌ലിം ലീഗ് അടിയന്തര ധനസഹായ വിതരണവും നടത്തിയിരുന്നു. ദുരന്തമുണ്ടായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും വീട് വെക്കാനുള്ള ഭൂമിയുടെ കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

2024 ഡിസംബർ 5, വ്യാഴാഴ്‌ച

തിരുവനന്തപുരം കാട്ടാക്കടയോടൊപ്പം....കിള്ളി ഇ.എം.എസ് അക്കാദമി റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണ പ്രവൃത്തി തുടങ്ങി



തഉപരിതലം ഇളക്കിമാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുന്ന പരിസ്ഥിതി സൗഹൃദനിർമാണ രീതി ഫുൾ ഡെപ്ത് റിക്ലമേഷന് (FDR Technology) കാട്ടാക്കട നിയോജക മണ്ഡലത്തിലെ കിള്ളി ഇ.എം.എസ് അക്കാദമി റോഡിൽ തുടക്കംകുറിച്ചു. സംസ്ഥാനത്തിൻറെ റോഡ് വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നിര്ണായകമാവുന്ന നൂതനാശയം കിഫ്ബിയുടെ തെരെഞ്ഞെടുക്കപ്പെട്ട റോഡ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ നിര്മാണക്കരാർ ഏറ്റെടുത്തിട്ടുള്ളത് വിശ്വസമുദ്ര എഞ്ചിനീയറിംഗ് എന്ന തെലുങ്കാന കമ്പനിയാണ്.നിർമാണവസ്തുക്കൾ തീരെ കുറവായതിനാൽ പ്രകൃതിചൂഷണം വലിയ അളവോളം കുറയും.പ്രവർത്തി വേഗത്തിൽ തീർക്കാനാവുന്നതിനൊപ്പം ചെലവും കുറയും. അറ്റകുറ്റപണി കുറവെന്ന മെച്ചവുമുണ്ട്. ഇളക്കിമാറ്റുന്ന ഉപരിതലം സിമന്റ്,സ്റ്റെബിലൈസർ എന്നിവ ചേർത്ത് പുനരുപയോഗിച്ചു, അതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുന്നതാണ് ഈ പുതിയ സാങ്കേതിക വിദ്യ.

24.45 കോടിയുടെ കിഫ്ബി ധനസഹായത്തോടെ 7.6 കിലോമീറ്ററോളം നീളമുള്ള കിള്ളി ഇ.എം.എസ് അക്കാദമി റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി ട്രയൽ ഡിസംബർ 3നു ആരംഭിച്ചു . ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് . പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ള സംവിധാനം ഉദ്യോഗസ്ഥസംഘം വിലയിരുത്തി തുടക്കത്തിൽ കരാർ ഒപ്പിട്ട കരാർകാരൻ പ്രവർത്തി ഉപേക്ഷിച്ചത് കാരണമാണ് നിർമാണ പ്രവർത്തനങ്ങൾ ക്ക് കാലതാമസമുണ്ടായത്

മൂന്നു വയസ്സുകാരന്റെ ജീവൻ രക്ഷിച്ചത് രണ്ട് സ്കൂൾ കുട്ടികൾ കോടി നമസ്കാരം മക്കൾക്ക്. പഠിച്ച് വളർന്ന് മിടുക്കരാവണം. നാടിന്റെ മക്കളാവണം.


 കൊട്ടാരക്കര Bus സ്റ്റാൻഡിൽ Tuition കഴിഞ്ഞെത്തിയ തൃക്കണ്ണമംഗൽ എസ് കെ വി സ്കൂളിലെ പത്താം Class വിദ്യാർഥികളായ വിനായകന്റെയും, ശ്രീഹരിയുടെയും പ്രവർത്തിയിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് നാട്ടുകാർ.

സ്വന്തം School Bag പോലും ഉപേക്ഷിച്ചാണ് ബസ്സിൽ നിന്നും അമ്മയെയും കുഞ്ഞിനെയും കൊണ്ട് ഇറങ്ങിയത്. പഠനത്തിലും മിടുക്കരാണ് ഇരുവരും.

വിദ്യാർഥികളുടെ ഈ മാതൃകാ ദൗത്യത്തിന് നമുക്കും നൽകാം അഭിനന്ദനങ്ങൾ3 വയസ്സുകാരന് ബസ്സിനുള്ളിൽ അപസ്മാരം..

കുഞ്ഞ് കുഴഞ്ഞ് വീണത് കണ്ടിട്ടും എന്ത് ചെയ്യണം എന്ന് അറിയാതെ പലരും കണ്ണും തള്ളി ഇരിക്കുന്നു...

അമ്മ എന്ത് ചെയ്യണം എന്നറിയാതെ നിലവിളി.. ബാഗിനുള്ളിൽ ഉണ്ടായിരുന്ന താക്കോൽ എടുത്തു കുഞ്ഞിന്റെ കൈക്കുള്ളിൽ പിടിപ്പിക്കുന്നു...

അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു ബസ്സിനുള്ളിൽ നിന്നും പുറത്തേക്ക് ഇറക്കുന്നു... അടുത്തുണ്ടായിരുന്ന പോലീസുകാരന്റെ സഹായത്തോടെ Auto വിളിപ്പിച്ച് കുഞ്ഞിനേയും അമ്മയെയും കൊണ്ട് നേരെ ആശുപത്രിയിലേയ്ക്ക്..

ആശുപത്രിയിലെത്തുമ്ബോൾ കുഞ്ഞിന് Oxygen അളവു കുറവായിരുന്നു. ഡോക്ടർമാർ അടിയന്തരമായി Oxygen നൽകി. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും അമ്മയ്ക്ക് കൂട്ടായി ആശുപത്രിയിൽ.


https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...