കൊല്ലമായി ഈ രീതിയിൽ സ്ത്രീജനങ്ങൾക്ക്
പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ ഭീതി
പരത്തിക്കൊണ്ട് സഞ്ചരിക്കുന്നുണ്ട്. പല
സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ
പരാതികളുമായി സ്റ്റേഷനിൽ എത്തിയിട്ടില്ല.
എന്നാൽ പോലീസ് അന്വേഷണം
തുടങ്ങിയപ്പോൾ പല സ്ത്രീകളും കാര്യങ്ങൾ
വെളിപ്പെടുത്തുകയും വാട്‌സ്ആപ്പ്
കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും
പോലീസുമായി സഹകരിച്ച് വൈകുന്നേരം
സമയങ്ങളിൽ മഫ്‌തിയിൽ പോലീസും
നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു
മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ്
പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.
ഡിവൈഎസ് പി കെ. സുമേഷിന്റെ
നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ
സിഐ പി കെ ദാസ്, എസ് ഐ അരിസ്റ്റോട്ടിൽ
വി.പി, എസ്ഐ സുരേഷ് E A, എഎസ്ഐ
സജു പൗലോസ്, എഎസ്ഐ ആഷ്ലിൻ
ജോൺ, എഎസ്ഐ ലിജോൺ, സിപി ഒ
ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു. പിടിയിലായ
ഷനാസിന് മുൻപും സമാന കാര്യത്തിന്
ചേർത്തല പോലീസ് സ്റ്റേഷനിൽ
കേസുള്ളതാണ്. കൂടുതൽ പരാതികൾ ഈ
വിഷയത്തിൽ വരാനുള്ള സാധ്യതയുണ്ട്.
പ്രതിയെ പിടിച്ചതിനാൽ ഇനി പേടി കൂടാതെ
രാത്രികാലങ്ങളിൽ സഞ്ചരിക്കാം
എന്നുള്ളതിനാൽ നാട്ടുകാർ
ആശ്വാസത്തിലാണ്. പ്രതിയെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുള്ളതാണ്.
nouveauwwwbloggercomkerala.blogspot.com
മറുപടിഇല്ലാതാക്കൂ