Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ജൂൺ 19, ബുധനാഴ്‌ച
അട്ടപ്പാടിയിൽ വാറ്റ് കേന്ദ്രം തകർത്തു. പാടവയൽ കുളപ്പടി ഊരിനു സമീപം ചെന്താമലയിലെ
അട്ടപ്പാടിയിൽ വാറ്റ് കേന്ദ്രം തകർത്തു. പാടവയൽ കുളപ്പടി ഊരിനു സമീപം ചെന്താമലയിലെ നീർച്ചാലിൻ്റെ അരികിലുള്ള പാറക്കെട്ടുകൾക്കിടയിൽ നിന്നും 40 ലിറ്റർ ചാരായവും, 2400 ലിറ്റർ വാഷും എക്സൈസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളി റേഞ്ച് ഇൻസ്പെക്ടർ അശ്വിൻ കുമാറും സംഘവുമാണ് റെയിഡ് നടത്തിയത്. പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നു.പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയദേവൻ ഉണ്ണി വി, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ്‌മാരായ പ്രമോദ്, പ്രത്യുഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ ലക്ഷ്‌മണൻ, പ്രദീപ്, ഭോജൻ, അനൂപ്, സിവിൽ എക്സൈസ് ഡ്രൈവറായ അനൂപ് എന്നിവർ പങ്കെടുത്തു
2024 ജൂൺ 18, ചൊവ്വാഴ്ച
വർക്കലയിൽ 9.76ഗ്രാം ബ്രൗൺഷുഗർ എക്സൈസ് പിടികൂടി
തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന രണ്ടു ആസാം സ്വദേശികളെ, വർക്കല എക്സൈസ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്. മുഹമ്മദ് കിതാബ് അലി, ജഹാംജിർ ആലം എന്നിവരാണ് പ്രതികൾ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ പാർട്ടിയിൽ തിരുവനന്തപുരം സൈബർ സെൽ ഇൻസ്പെക്ടർ അജയകുമാർ, AEI (gd) സെബാസ്റ്റ്യൻ, വിജയകുമാർ PO (gd), CEO മാരായ പ്രിൻസ്‌ടി എസ്, രാഹുൽ ആർ, ദിനു പി ദേവ്, പ്രവീൺ.പി, നിഖിൽ (സൈബർ സെൽ ) തുടങ്ങിയവർ പങ്കെടുത്തു.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും പാർട്ടിയും RPF പാർട്ടിയും ചേർന്നു സംയുക്തമായി 34.1 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
പാലക്കാട് റെയിൽവേ ജംഗ്ഷനിലെ പ്ലാറ്റ്ഫോമിലും, ട്രെയിനുകളിലും പരിശോധന നടത്തവേ ആണ് രണ്ടു ഷോൾഡർ ബാഗുകളിലും രണ്ടു ട്രാവലർ ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.പാർട്ടിയിൽ പാലക്കാട് RPF സബ് ഇൻസ്പെക്ടർ യു.രമേഷ് കുമാർ സജി അഗസ്റ്റിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.അജിത്ത് കുമാർ, പ്രിവന്റീവ് ആഫീസർ ശ്രീജിത്ത്, സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ബെൻസൻ ജോർജ്ജ്, എക്സൈസ് ഡ്രൈവർ വിനീഷ് എന്നിവരുണ്ടായിരുന്നു.
ഇടുക്കി ജില്ലയിലെ സ്‌പിരിറ്റ് മാഫിയ തലവൻ മൂന്നാർ നെയ്മക്കാട് സ്വദേശി പ്രഭാകരനെ
ഇടുക്കി ജില്ലയിലെ സ്‌പിരിറ്റ് മാഫിയ തലവൻ മൂന്നാർ നെയ്മക്കാട് സ്വദേശി പ്രഭാകരനെ എക്സൈസ് പിടികൂടി. ബഹു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന്റെ നിർദ്ദേശാനുസരണം പ്രത്യേക സംഘമാണ്, ഒളിവിൽ കഴിഞ്ഞിരുന്ന, പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.പ്രതിയുടെ പേരിൽ മൂന്ന് വാറന്റുകൾ നിലവിലുണ്ടായിരുന്നു. ദേവികുളം റെയിഞ്ചിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള അബ്കാരി കേസിലാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജ്കുമാർ ബി.യുടെ നേതൃത്വത്തിലുള്ള ടീം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്നാർ എക്സൈസ് സർക്കിൾ പാർട്ടിയും, DC സ്പെഷ്യൽ എൻഫോഴ്സ്മെന്റ്റ് ടീമും ഓപ്പറേഷനിൽ പങ്കെടുത്തു. അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ വി.പി സുരേഷ് കുമാർ, പ്രിവൻറീവ് ഓഫീസർ ബിജു മാത്യു, പ്രിവന്റ്റീവ് ഓഫീസർ (G) അനീഷ് റ്റി.എ, സിജുമോൻ കെ. എൻ., സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൺ.പി., ആൽബിൻ ജോസ്, ഷോബിൻ മാത്യു, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്.
2024 ജൂൺ 17, തിങ്കളാഴ്‌ച
തിരുവനന്തപുരം ജില്ലയിൽ. വാളയാർ എക്സൈസ് ചെക്പോസ്റ്റിനായി അനുവദിച്ച
തിരുവനന്തപുരം ജില്ലയിൽ.വാളയാർ എക്സൈസ് ചെക്പോസ്റ്റിനായി അനുവദിച്ച പുതിയ കണ്ടയിനർ മോഡ്യൂൾ ഓഫീസ് ഉദ്ഘാടനം ചെയ്‌തു. ഇന്നലെ വാളയാറിൽ നടന്ന ലളിതമായ ചടങ്ങിൽ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് അവർകൾ ഓഫീസിൻ്റെ ഉദ്ഘാടനം നടത്തി.സിന്തറ്റിക് ലഹരി ഉൾപ്പെടെ കേരളത്തിലേക്ക് എത്തുന്നത് അതിർത്തിക്ക് അപ്പുറത്തു നിന്നാണ്. അതിർത്തി കടന്ന് ഇവയെ നേരിടാൻ കേരള എക്സൈസിന് നിയമപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തി വരുന്നതെന്നും, ഇത്തരത്തിൽ കേസന്വേഷണത്തിന്റെ ഭാഗമായി ആൻഡമാനിലെത്തി അവിടുന്ന് എക്സൈസ് കണ്ടെടുത്ത, ലക്ഷക്കണക്കിന് രൂപ വില വരുന്ന, സിന്തറ്റിക് ലഹരിയുമായി ബന്ധപ്പെട്ട കേസ് ഇതിനു ഉദാഹരണമാണെന്നും ബഹു. മന്ത്രി ശ്രീ എം ബി രാജേഷ് അവർകൾ പറഞ്ഞു.പുതിയ ചെക്ക്പോസ്റ്റ് അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ സഹായകമാകും. അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ചതാണ് പൂർണ്ണമായും ശീതീകരിച്ച കണ്ടെയ്നർ മോഡ്യൂൾ. സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, ഓഫീസ് റൂം എന്നിങ്ങനെ പ്രത്യേക റൂമുകളും, വിശ്രമ മുറിയും, ശുചിമുറിയും അടങ്ങുന്നതാണ് ഈ കണ്ടയിനർ മോഡ്യൂൾ ഓഫീസ് സംവിധാനം.
പുതിയ മദ്യനയത്തിൽ എക്സൈസ് എൻഫോഴ്സസ്മെന്റ് വിഭാഗം ശക്തിപ്പെടുത്താനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും മുൻഗണന നൽകുമെന്നും ബഹു. മന്ത്രി പറഞ്ഞു.ചടങ്ങിൽ സെൻട്രൽ സോൺ ജോയിൻറ് എക്സൈസ് കമ്മീഷണർ ശ്രീ. എൻ അശോക് കുമാർ അധ്യക്ഷനായി. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട്, സർക്കിൾ ഇൻസ്പെക്ടർമാരായ എം എഫ് സുരേഷ്, എ ജിജി പോൾ, ജി പ്രശാന്ത്, സംഘടനാ നേതാക്കളായ ആർ മോഹനൻ കുമാർ, ടി ബി ഉഷ, എൻ സന്തോഷ്, കെ ജഗ്ജിത്ത്, വി ആർ സുനിൽകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
എംപിയുടെ ഖണ്ട്‌വയിൽ അമിതവേഗതയിലെത്തിയ ട്രക്ക് 7 വാഹനങ്ങളിൽ ഇടിച്ചു, ഒരാൾ മരിച്ചു
എംപിയുടെ ഖണ്ട്‌വയിലെ അഗ്നി നദി പാലത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ മണൽ കയറ്റി അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഏഴ് വാഹനങ്ങളിൽ ഇടിച്ച് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആദ്യം ബൈക്കുമായി കൂട്ടിയിടിച്ച ട്രക്ക് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ഒടുവിൽ മറിയുകയുമായിരുന്നു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.ഹർദയിൽ നിന്ന് ഖാണ്ഡവയിലേക്കുള്ള യാത്രാമധ്യേ ട്രോളി, പാർക്ക് ചെയ്തിരുന്ന ബസിൽ ഇടിച്ച ശേഷം റോഡിൽ മുട്ടകൾ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടൻ ട്രോളി ഡ്രൈവർ ഓടി രക്ഷപ്പെട്ടത് ഗ്രാമവാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.
സമീപത്തെ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും ട്രോളി കയറുന്നത് ഒഴിവാക്കിയതിനാൽ, സമീപവാസികളുടെ പെട്ടെന്നുള്ള നടപടി വലിയ ദുരന്തം ഒഴിവാക്കിയതായി ആശാപുരി ചൗക്കിയുടെ ചുമതലയുള്ള രാജു പാട്ടീൽ പറഞ്ഞു.ഇതുവഴിയുള്ള മണൽ വാരലും ട്രോളികളും അടിക്കടി സഞ്ചരിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി ഗ്രാമവാസികൾ നിരാശ പ്രകടിപ്പിച്ചു. ആശാപുരി ബസ് സ്റ്റാൻഡിലെ ഹോട്ടലുകളും കടയുടമകളും നടത്തുന്ന കയ്യേറ്റവും റോഡിലെ തിരക്കിനും അപകടത്തിനും കാരണമാകുന്നതായും അവർ ചൂണ്ടിക്കാട്ടി.ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനമായ നിയന്ത്രണവും നിർവ്വഹണവും, അതുപോലെ തന്നെ ഈ വാഹനങ്ങൾ സ്വന്തമാക്കുകയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സ്വാധീനമുള്ള വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഈ സംഭവം രോഷം ആളിക്കത്തിച്ചു.
യുപിയിൽ ഹോൺ മുഴക്കിയതിന് ട്രാഫിക് പോലീസ് കാർ ഡ്രൈവറെ തല്ലുന്നത്.ചെയ്തു
യുപിയിലെ കാൺപൂരിൽ ഹോൺ മുഴക്കിയതിന് ഒരു ട്രാഫിക് പോലീസ് കോൺസ്റ്റബിൾ ഒരു കാർ റൈഡറെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന.പരാതി.ഹോൺ മുഴക്കിയ ഡ്രൈവറുടെ കാറിന് മുന്നിൽ കോൺസ്റ്റബിളിൻ്റെ കാർ നിലയുറപ്പിച്ചു. വാഹനത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് പോലീസുകാരൻ യുവാവിനെ അധിക്ഷേപിക്കുകയും ചെയ്തു.പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.പോലീസിന് നാണക്കേടായി. ഇതിന് മറുപടിയായി കോൺസ്റ്റബിളിനെ ഡെസ്ക് ഡ്യൂട്ടിയിലേക്ക് മാറ്റിയതായി അവർ പ്രസ് കുറിപ്പ് പുറത്തിറക്കി. കൂടാതെ, എസിപിയെ ചുമതലപ്പെടുത്തി, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോലീസുകാരനെ ഡെസ്‌ക് ഡ്യൂട്ടിയിലേക്ക് മാറ്റിയതായി പോലീസ് പ്രസ് കുറിപ്പിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ട്രാഫിക് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്, അന്വേഷണത്തിലെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...