Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഡിസംബർ 2, തിങ്കളാഴ്‌ച

പാലക്കാട് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ചിട്ടിസ്ഥാപനം നട ത്തി കോടികൾ തട്ടിയെടുത്തെ ന്ന കേസിൽ സ്ഥാപനത്തിന്റെ ഉടമകളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് വിവിധ ജില്ലകൾ
കേന്ദ്രീകരിച്ച് ചിട്ടിസ്ഥാപനം നട ത്തി കോടികൾ തട്ടിയെടുത്തെ ന്ന കേസിൽ സ്ഥാപനത്തിന്റെ ഉടമകളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാംപ്രതി മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമ ണ്ണ സ്വദേശി എം.ആർ.ശ്രീജിത്തി നെ (38) ആണു ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഉടമകൾ കൂടിയായ മറ്റു രണ്ടു പ്രതികൾ മലപ്പുറം സ്വദേശിക ളായ മുബഷീർ, സന്തോഷ് എന്നിവർക്കായി തിരച്ചിൽ തുടരു : കയാണ്.

പാലക്കാട് മഞ്ഞക്കുളം പള്ളി ക്കു സമീപം പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ചിട്ടിനി ക്ഷേപം സ്വീകരിച്ചു തട്ടിപ്പു നട ത്തിയെന്ന പരാതിയിലാണു ശ്രീ :

രം പരാതികൾ ലഭിച്ചതായി പൊലീസ് പറ ഞ്ഞു. സ്ഥാപ നം പുട്ടി പ്രതി കൾ ഒളിവിലാ യിരുന്നു. ശ്രീജി ത്തിനെ മലപ്പുറ ത്തു നിന്നു കസ്‌റ്റഡിയിലെടുത്തു പാലക്കാ ട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടു ത്തുകയായിരുന്നു. സ്ഥാപന ത്തിൽ നിന്നു റജിസ്‌റ്ററുകൾ ഉൾ പ്പെടെ രേഖകൾ കണ്ടെടുത്തു.

ശ്രീജിത്ത്

പാലക്കാട് ജില്ലയിൽ മണ്ണാർ ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നി വിടങ്ങളിലും സ്ഥാപനത്തിന്റെ ശാഖകൾ പ്രവർത്തിച്ചിരുന്നു. അവിടെ നിന്നും ഒട്ടേറെ പരാതി കൾ ലഭിച്ചതായി പൊലീസ് പറ ഞ്ഞു. മലപ്പുറത്തെയും തൃശൂരി ലെയും ശാഖകൾ

കൊല്ലം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ - ഭൂഉടമകളുടെ ആശങ്ക പരിശോധിക്കാമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്.

കൊല്ലം-ചെങ്കോട്ട (എൻഎച്ച്-744) ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനായി ഭൂമിയെടുക്കൽ നടപടികളിൽ ഭൂമിയുടെ ഉടമസ്ഥർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി കേന്ദ്ര ഉപരിതല വകുപ്പ് സഹമന്ത്രി ശ്രീ.ഹർഷ് മൽഗോത്രയെ നേരിൽ കണ്ടു. ഡൽഹിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി നേരിൽ കണ്ടാണ് വസ്തു‌തകൾ ബോധ്യപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തത്. ഇതോടൊപ്പം കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് സെക്രട്ടറി ശ്രീ.വി.ഉമാശങ്കറിനെയും നേരിൽ കണ്ടു വിവരങ്ങൾ ബോദ്ധ്യപ്പെടുത്തി. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് & ഹൈവേസ് ലാന്റ് അക്വിസ്ഷൻ മാനുവൽ 2018-ലെ 3.5.4 (11) പരാമർശ പ്രകാരം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള ഘടനകളുടെ മൂല്യനിർണയത്തിനിടയിൽ അവയുടെ കാലപ്പഴക്കം മൂലമുള്ള മൂല്യശോഷണം കണക്കാക്കേണ്ടതായുണ്ട്. അങ്ങനെ ചെയ്താൽ ഭൂമി ഉടമകൾക്ക് അർഹതപ്പെട്ട മൂല്യം ലഭിക്കാതെ വരും. ആയതിനാൽ കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ ഭൂമിയിലെ ജംഗമങ്ങൾക്ക് കാലപ്പഴക്കം കണക്കിലെടുക്കാതെ മൂല്യനിർണയം നടത്തുകയും, ഭൂഉടമകൾക്ക് അർഹമായ മൂല്യം നൽകണമെന്ന് കാര്യകാരണസഹിതം ബോധ്യപ്പെടുത്തുകയും ചെയ്. വിഷയത്തെകുറിച്ച് പഠിച്ചതിന് ശേഷം

ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന്

കേന്ദ്ര സഹമന്ത്രി ഉറപ്പുനൽകി.

തലപ്പിള്ളി NSS താലൂക്ക് യൂണിയനിലെ ഹ്യൂമൻറിസോഴ്സ് ഡിപ്പാർട്ട്മെന്റ്റ് ആഭിമുഖ്യത്തിൽ

തലപ്പിള്ളി NSS താലൂക്ക് യൂണിയനിലെ ഹ്യൂമൻ

റിസോഴ്സ് ഡിപ്പാർട്ട്മെന്റ്റ് ആഭിമുഖ്യത്തിൽ

SSLC മുതൽ ഡിഗ്രി വരെയുള്ള

വിദ്യാർത്ഥികൾക്കായി "വിജയാമൃതം - 2024"

സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ

ഭരണസമിതി അംഗം ശ്രീ. രാജുമാരാത്ത്

അദ്ധ്യക്ഷത വഹിച്ചു. ബഹു. താലൂക്ക്

യൂണിയൻ പ്രസിഡന്റും, NSS ഡയറക്ടർ

ബോർഡ് മെമ്പറുമായ അഡ്വ.പി.ഹൃഷികേശ്

സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ

സെക്രട്ടറി ശ്രീ. എസ്. ശ്രീകുമാർ സ്വാഗതം ആശം

സിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ

ഭരണസമിതി അംഗവും, HR ഫാക്കൽറ്റി,

ട്രയിനറുമായ ശ്രീ. നവീൻഗണേഷ്.ടി.എൻ

ഉന്നത വിദ്യാഭ്യാസ ത്തിലെ ആഗോള

പ്രവണതകൾ, കുടുംബത്തിൽ കുട്ടികളുടെ

പങ്ക്, കുട്ടി കളും സമൂഹവും എന്നീ

വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് നയിച്ചു. താലൂക്ക്

യൂണിയൻ ഭരണസമിതി അംഗങ്ങൾ, NSS

പ്രതിനിധിസഭാംഗങ്ങൾ, വനിതാ യൂണിയൻ

ഭാരവാഹികൾ, NSS ഇൻസ്പെക്ടർ

എൻ.രാധാകൃഷ്‌ണൻ എന്നി വർ നേതൃത്വം

നൽകി. വിവിധ കരയോഗങ്ങളിൽ നിന്നായി 225

ൽ പരം വിദ്യാർത്ഥികൾ സെമിനാറിൽ

പങ്കെടുത്തു.

ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുഎഇ ദേശീയ ദിനാഘോഷം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.

കേരളത്തിന് ലക്ഷക്കണക്കിന് മലയാളികൾക്ക് ആതിഥേയത്വം നൽകിസാമ്പത്തിക ഭദ്രത ഉണ്ടാക്കുന്നതിന് സഹായിച്ച യുഎഇ ലോകത്തെ മികച്ച രാജ്യമാണ്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ ഒന്നും തടസമില്ലാതെ നമ്മെ ചേർത്ത് നിർത്തിയ ഈ നാട് സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും ഉദാത്ത മാതൃകയാണ്.

യുഎഇയുടെ ദേശീയ ദിനാഘോഷം നമ്മുടെ കൂടി ആഘോഷമാണ് അതിനാൽ തന്നെ ഈ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനായത് പൊതു ജീവിതത്തിലെ ഭാഗ്യമായി ഞാൻ കരുതുന്നു. യുഎഇക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിൽ എല്ലാ ആശംസകളും നേരുന്നു.

ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് മാനസിക പൊരുത്തം അനിവാര്യമാണ്. ബന്ധങ്ങൾ മെച്ചപ്പെടുത്തി എല്ലാവരെയും നമ്മോടൊപ്പം ചേർത്തു നിർത്തി വലിയൊരു കൂട്ടായ്മയായി ഇൻകാസിനെ മാറ്റുന്നതിന് ഓരോ പ്രവർത്തകരും പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന അഡ്വൈസറി ബോർഡിന്റെ പ്രഥമ യോഗം

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവറുകളുടെ അധ്യക്ഷതയിൽ ചേർന്നു. ഇതോട് അനുബന്ധിച്ചു നടന്ന പൊതുയോഗവും ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ടി ചടങ്ങിൽ ബഹു. രാജ്യസഭ അംഗവും സംസ്ഥാന അഡ്വൈസറി ബോർഡ് അംഗവുമായ ഡോ. വി ശിവദാസൻ എംപി അവർകൾ അധ്യക്ഷതയും ബഹു.ജയിൽ വകുപ്പ് മേധാവി ശ്രീ ബൽറാം കുമാർ ഉപാധ്യായ ഐപിഎസ് സ്വാഗതവും പറഞ്ഞു. ടി ചടങ്ങിൽ ശ്രീമതി കെ ശാന്തകുമാരി MLA ആശംസ അർപ്പിച്ച് സംസാരിച്ചു, ജയിൽ ആസ്ഥാനകാര്യാലയം ഡി ഐ ജി ശ്രീ വിനോദ് കുമാർ എം കെ കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ തലത്തിലെ വിസിറ്റിംഗ് ബോർഡ് അംഗങ്ങളായിട്ടുള്ള ജുഡീഷ്യൽ അധികൃതരും, ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ടി ചടങ്ങിൽ പങ്കെടുത്തു.

2024 ഡിസംബർ 1, ഞായറാഴ്‌ച

മലയാള ദിനം, ഭരണഭാഷാ വാരാഘോഷം കവിതാലാപന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തൃശ്ശൂർ ജില്ലയിലെ മലയാള ദിനം-ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി  സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ കവിതാലാപന മത്സര വിജയികൾക്കായുള്ള സമ്മാനദാനം വിതരണം ചെയ്തു. ജൂനിയർ വിഭാഗത്തിൽ ആര്യൻ പ്രദീപ് (വിവേകോദയം ബോയ്‌സ് ഹയർസെക്കൻഡറി സ്കൂ‌ൾ, തൃശ്ശൂർ) ഒന്നാം സ്ഥാനം. ശിവാനി ആർ. മേനോൻ (ക്രൈസ്റ്റ് വിദ്യാനികേതൻ, ഇരിഞ്ഞാലക്കുട) രണ്ടാം സ്ഥാനം. എ.എം ജഗൻ ശ്യാംലാൽ (ശ്രീഗോകുലം പബ്ലിക് സ്കൂ‌ൾ, ഗുരുവായൂർ) മൂന്നാം സ്ഥാനം സമ്മാനം ഏറ്റുവാങ്ങി.സീനിയർ വിഭാഗത്തിൽ അദ്രിജ സിബി (ദേവമാതാ സി എം ഐ പബ്ലിക് സ്കൂ‌ൾ, തൃശ്ശൂർ), കെ.ആർ അർത്ഥന (എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂ‌ൾ, ചെന്ത്രാപ്പിന്നി), ജിത്ത് എസ്. കൃഷ്‌ണ (ക്രൈസ്റ്റ് വിദ്യാനികേതൻ, ഇരിഞ്ഞാലക്കുട) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. കെ.ബി കാർത്തിക് (സെന്റ് ആന്റണീസ് എച്ച് എസ് എസ്, പഴുവിത രണ്ടാം സ്ഥാനത്തിൻ്റെയും, കെ.ബി ആദിത്യ (ഫീനിക്സ് പബ്ലിക് സ്‌കൂൾ, കൊടുങ്ങല്ലൂർ) മൂന്നാം സ്ഥാനത്തിന്റെയും സമ്മാനം ഏറ്റുവാങ്ങി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, അസി. ഇൻഫർമേഷൻ ഓഫീസർ സി.ഡി. റെൻസി എന്നിവർ പങ്കെടുത്തു.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും എല്ലാ വിധ ആശംസകളും നേരുന്നു .

ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ഒരു ചായക്കട. ഈ ചായക്കടയുടെ ഉടമസ്ഥന്റെ പേര് കുഞ്ഞ് മൊയ്ദീൻ എന്നാണ്. ഇനി ദ്വീപിന്റെ പേര് തുരുത്ത്.

ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ഒരു ചായക്കട. ഈ ചായക്കടയുടെ ഉടമസ്ഥന്റെ പേര് കുഞ്ഞ് മൊയ്ദീൻ എന്നാണ്. ഇനി ദ്വീപിന്റെ പേര് തുരുത്ത്.

പഴയരീതിയിലുള്ള ഒരു ചായക്കട എങ്ങനെയായിരുന്നു എന്ന് പുതു തലമുറയ്ക്കറിയില്ലെങ്കിൽ ഈ ചായക്കട ഒന്ന് പോയി കാണണം. എന്റെയൊക്കെ കുട്ടിക്കാലത്തു ഹോട്ടൽ എന്ന് ബോർഡ് ഉള്ള കടകൾ ചുരുക്കമാണ്, അതും ഉണ്ടാകുന്നതു ബസ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷന്റെ അടുത്തോ അല്ലെങ്കിൽ വലിയ സിറ്റികളിലോ മാത്രമാണ്.

പിന്നെ 90 കളുടെ അവസാനഭാഗത്താണ് ഹോട്ടൽ എന്ന ബോർഡ് വന്നു തുടങ്ങിയത്. പിന്നെ 2000 ന്റെൻ്റെ ഏതോ സമയത്ത് ഞാൻ ഇടപ്പള്ളയിൽ ഒരു ഹോട്ടലിന് ബോർഡ് വായിച്ചപ്പോൾ എഴുതിയിരുന്നത് "റെസ്റ്റോറന്റ്" എന്നായിരുന്നു. അന്ന് ഇത് എന്താ സംഭവമെന്നു ആദ്യം മനസ്സിലായില്ല, പിന്നെ ഈ ബോർഡ് ആലുവയിലും വന്നു, പിന്നെ വീടിന്റെ അടുത്തുള്ള ചെറിയ ഹോട്ടലുകളിലും വന്നു.പക്ഷെ ഇത്തരത്തിലുള്ള ഒരു മാറ്റങ്ങളും സംഭവിക്കാത്ത ഒരു ചായക്കട, അതാണ് കുഞ്ഞ് മൊയ്‌ദീൻ ഇക്കയുടെ ഈ tea shop. ഇരിക്കാൻ ഇവിടെ കസേരകൾ ഇല്ല, പകരം ബെഞ്ചാണ് ഉള്ളത്.. അവിടെ ഇരുന്നു കുഞ്ഞ് മൊയ്ദീൻ ഇക്കയുടെ ഒരു ചായയും, ചെറുകടി എന്തെങ്കിലും വാങ്ങി കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം, പുതിയ കുട്ടികളുടെ വാക്കിൽ "നൊസ്റ്റു" yes അത് വരും.... അത്രയ്ക്ക് ഓർമ്മകൾ ഉണ്ടിവിടെ... സത്യത്തിൽ ഇവിടെ ഇരിക്കുമ്പോൾ നമ്മുടെ പൂർവികർ തന്നേച്ചുപോയ ഒരുപാടൊർമ്മകൾ തരുന്നുണ്ട്.

NB:- ഇതിൽ ഞാൻ പറഞ്ഞ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ പൂർവികർ നമുക്കെന്താണ് തന്നത്, ഓർമ്മകൾ,... ഓർമ്മകൾ മാത്രമാണ് തന്നത്... സത്യത്തിൽ പൂർവികർ തന്ന ഓർമ്മകൾക്ക് വിലമതിക്കാനാവില്ല, അത് ലോകത്തിലെ എത്ര വലിയ മെമ്മറി device കൊണ്ടുവന്നാലും അതിലൊന്നും ഒതുങ്ങുന്നില്ല..

കടപ്പാട് :fb

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...