Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

പാറ്റ്‌ന സ്‌റ്റേഷനിൽ ഒളിച്ചോടാൻ ശ്രമിച്ച ഭാര്യയെ ഭർത്താവ് പിടികൂടി, ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് കാമുകനെ പിടി കൂടുകയും.മർദിച്ചു


പട്‌ന റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കാമുകനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിആർപിഎഫ് ജവാൻ ഭാര്യയെ പിടികൂടുന്ന.തിരക്കേറിയ പ്ലാറ്റ്‌ഫോമിൽ വെച്ച് കാമുകനെ ഭർത്താവ് മർദിക്കുന്നത് കാണാമായിരുന്നു. ബീഹാർ പോലീസിൽ കോൺസ്റ്റബിളായ യുവതി ഭർത്താവുമായി യുവതി ആണെന്നാണ് അറിയാൻ .ഭർത്താവിന് സംശയം കൊണ്ടാണ് യുവതിയെ പിടികൂടിയത് ഇവർ റെയിൽവേ.ഒളിച്ചോടുവാൻ പോയി അങ്ങനെ വച്ച് ആണ് യുവതിയെ പിടികൂടുകയും ചെയ്തത്.കാമുകനെ പരിചയപ്പെടുകയും ചെയ്തു എന്നതാണ് സാധിക്കുന്നത്പലതവണ യുവതി ബന്ധപ്പെടുകയും ചെയ്തു ഭർത്താവിന് സംശയം വന്നതിനാണ് കാമുകനെ റെയിൽവേ വച്ച് പിടികൂടുകയും ചെയ്തത്.ജംഗ്ഷനിലാണ് സംഭവം നടന്നത്, ബീഹാർ പോലീസിലെ കോൺസ്റ്റബിളായ യുവതി, സിആർപിഎഫ് ജവാൻ ആയ തൻ്റെ ഭർത്താവുമായി ഘോര വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു, അവൾ ശ്രമിക്കുന്നതിനിടയിൽ അയാളെ കൈയോടെ പിടികൂടി. കാമുകനോടൊപ്പം ഒളിച്ചോടാൻ. ഭാര്യയെ അന്വേഷിച്ച് സിആർപിഎഫ് ജവാൻ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി അവനെ കാണുകയും കാമുകനുമായി അകലം പാലിക്കാൻ തുടങ്ങുകയും കാമുകനും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.എന്നിരുന്നാലും, ജവാൻ അവരെ ഒരുമിച്ചു കണ്ടു
റെയിൽവേ സ്റ്റേഷനിൽ വെച്ച് ആളെ പിടിച്ചു. അവൻ.അടിക്കാനും ചവിട്ടാനും തുടങ്ങി
സന്നിഹിതരായിരുന്ന വലിയ ജനക്കൂട്ടത്തിന് മുന്നിൽ
റെയിൽവേ സ്റ്റേഷൻ. കണ്ടുനിന്നവർ ഞെട്ടികാണാൻ
പ്ലാറ്റ്ഫോം, എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം, ദി
മുഴുവൻ ദൃശ്യങ്ങളും അവർക്ക് വ്യക്തമായി.

2024 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

കാസർഗോഡ് ക്ഷേത്ര നടയിൽ തീപിടുത്തം


കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. അർധരാത്രി 12 മണിയോടെയാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ 154 പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മാംഗ്ലൂർ എംജെ മെഡിക്കൽ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിലായിട്ടാണ് ഇപ്പോൾ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം. തെയ്യം പുറപ്പാടിനിടെ പടക്കം പൊട്ടിക്കുമ്പോൾ വെടിപ്പുരയിലേക്ക് തീപ്പൊരി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. പൊള്ളലേറ്റും തിക്കിലും തിരക്കിലും പെട്ടുമാണ് ആളുകൾക്ക് പരിക്കേറ്റത്.

നിര്യാതനായി.തൊടുപുഴ : കാഞ്ഞിരമറ്റം ലക്ഷ്മിവിലാസം പരേതനായ രാമകൃഷ്‌ണ പണിക്കരുടെയും



തൊടുപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം നാദസ്വരം ജീവനക്കാരൻ ) പരേതയായ തങ്കമ്മ മകൻ മധു കുമാർ. M. R. ( പണിക്കർ മധു 56 ) നിര്യാതനായി .സംസ്‌കാരം (29.10.24) (ചൊവ്വാഴ്ച ) 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സന്ധ്യ (പെരുമ്പാവൂർ പിണക്കനാലിൽ കുടുംബാംഗം.

മക്കൾ : അർജൻ കൃഷ്‌ണ (ഖത്തർ)അഞ്ജന കൃഷ്ണ (ഇൻഫോപാർക്ക് എറണാകുളം) )

സഹോദരങ്ങൾ : പരേതനായ സോമദത്തൻ പരേതനായ ഹരിഹരദത്തൻ, ധനലക്ഷ്‌മി ( ഓമന -മുൻ നഗരസഭ കൗൺസിലർ

2024 ഒക്‌ടോബർ 27, ഞായറാഴ്‌ച

കലവൂരിൽ 1.417 കിലോഗ്രാം കഞ്ചാവും 4.106 ഗ്രാം MDMA യുമായി യുവാവിനെ എക്സൈസ് പിടികൂടി.


കാസർഗോഡ് സ്വദേശിയായ അബൂബക്കർ സിദ്ദിക്കി എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്.

ആലപ്പുഴ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. കാസർഗോഡ് നിന്നും വൻ തോതിൽ മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിൽപ്പെട്ട അംഗമാണ് പ്രതി.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ സി.വി.വേണു, ഇ.കെ.അനിൽ, വിജയകുമാർ.പി, ഷിബു.പി, ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപികൃഷ്‌ണൻ, ബിപിൻ.വി.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗീസ് എന്നിവരും, സൈബർ സെൽ അംഗങ്ങളായ അൻഷാദ്.ബി.എ, പ്രമോദ് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

2024 ഒക്‌ടോബർ 22, ചൊവ്വാഴ്ച

ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് യുപിയിൽ വീട് തകർന്ന് കുടുംബത്തിലെ ആറ് പേർ മരിച്ചു

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കെട്ടിടത്തിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷട്ടർ ജോലിയിൽ ഏർപ്പെട്ടിരുന്ന റിയാസുദ്ദീൻ എന്ന 50 വയസ്സുകാരനും ഭാര്യയും മൂന്ന് വയസ്സുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിയാസുദ്ദീൻ്റെ ഭാര്യയുടേതാണ് സിലിണ്ടർ.സ്‌ഫോടനത്തിൽ ആറ് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനാൽ ഇരുനില വീടിൻ്റെ മുൻഭാഗം തകർന്നു, കുമാർ പറഞ്ഞു.

അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിയാസുദ്ദീൻ്റെ ഭാര്യയെ ഈയിടെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു, ആശുപത്രിവാസത്തിനു ശേഷമുള്ള പരിചരണത്തിൽ സഹായിക്കാൻ കുടുംബം ഓക്സിജൻ സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും കൊണ്ടുവന്നിരുന്നുവെന്ന് എസ്എസ്പി പറഞ്ഞു.

“ഈ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. സിലിണ്ടറും അതിൻ്റെ നോസലും മറ്റും അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്,” ജില്ലാ പോലീസ് മേധാവി പിടിഐയോട് പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കോന്നിയിൽ റബ്ബർ തോട്ടത്തിൽ നിന്നും ചാരായ നിർമ്മാണത്തിനായി തയാറാക്കി വച്ചിരുന്ന 520 ലിറ്റർ കോട എക്സൈസ് കണ്ടെടുത്തു

കോന്നി എക്സൈസ് റേഞ്ച് അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. കന്നാസുകളിലും പടുതാക്കുളത്തിലുമായാണ് ഇത്രയും കോട സൂക്ഷിച്ചിരുന്നത്. പ്രതികളെപ്പറ്റിയുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസർമാരായ എ.അനിൽകുമാർ, ഡി.അജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ഷെഹിൻ, മുഹമ്മദ് തഹസീൻ, എസ്.ഷഫീക്ക് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സെന്തിൽകുമാർ.സി യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 1 ലിറ്റർ വാറ്റ് ചാരായവും 60 ലിറ്റർ കോടയും പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കാഞ്ചിയാർ സ്വദേശിയായ ബിജു (51 വയസ്) ആണ് പിടിയിലായത്..

2024 ഒക്‌ടോബർ 13, ഞായറാഴ്‌ച

നിര്യാതനായി


കടമ്പനാട്: ഐവർകാല

വിജി ഭവനത്തിൽ, സാബുവിന്റെ മകൻ സുജിൻ (11)അന്തരിച്ചു.

കടമ്പനാട് കെ. ആർ. കെ. പി. എം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

സംസ്കാരം നാളെ (14-10-24) തിങ്കളാഴ്ച, വൈകിട്ട് 3:00 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.നടക്കപ്പെട്ടു.ആദരാഞ്ജലികൾ

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...