Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 25, തിങ്കളാഴ്‌ച

ആലക്കോട് : കല്ലിടുക്കിൽ (നിധീരി) അഗസ്റ്റിൻ

ആലക്കോട് : കല്ലിടുക്കിൽ (നിധീരി) അഗസ്റ്റിൻ

(കുട്ടപ്പൻ സാർ ) ൻ്റെ മകൻ ജോമി (47) (പ്രൊജക്റ്റ് മാനേജർ, സി. സി. എസ് ടെക്നോളജീസ്, ഇൻഫോ പാർക്ക്, കാക്കനാട്) നിര്യാതനായി.

സംസ്കാരം 26-11-2024 (ചൊവ്വാ ) രാവിലെ 11 ന് കലയന്താനി സെൻ്റ് മേരീസ് പള്ളിയിൽ.

മാതാവ്: പരേതയായ സാറാമ്മ അഗസ്റ്റിൻ (സാറാമ്മ ടീച്ചർ) കല്ലൂർക്കാട് ചില്ലിക്കാട്ടിൽ കുടുബാംഗം.

ഭാര്യ: അനു റാണി അയിലിക്കുന്നേൽ, ഇടമറ്റം. (വിശ്വജ്യോതി എൻജിനീയറിംങ് കോളേജ്, വാഴക്കുളം)

ഏകമകൾ: സാറാ അന്ന ജോമി വാഴക്കുളം ചാവറ ഇന്റർനാഷണൽ സ്‌കൂൾ 6 -ാം ക്ലാസ് വിദ്യാർത്ഥിനി.

സഹോദരങ്ങൾ: മിനി ബാബുജി കുന്നത്തു പുരയിടം, നെല്ലാട്, അനിമോൾ ജിപ്സൺ പേഴുംകാട്ടിൽ, തൊടുപുഴ.

ഭൗതിക ശരീരം ഇന്ന് വൈകിട്ട് നാലിന് ആലക്കോടുള്ള വസതിയിൽ എത്തിക്കും

2024 നവംബർ 24, ഞായറാഴ്‌ച

വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഉത്തരവാദപ്പെട്ടവരും നിയമ വ്യവസ്ഥയോട് നീതി പുലർത്തുന്നില്ല എന്ന് പരാതി...

തിരുവനന്തപുരം  നൂറു വർഷത്തിനപ്പുറം ജനങ്ങൾ കുളിക്കടവിലും മറ്റും പോകുന്ന വഴി പരിസര വാസിയും കുടുംബവും കയ്യേറുകയും സഞ്ചാര യോഗ്യമല്ലാക്കുകയും ചെയ്തു..

കൂടാതെ ഈ കുടുംബം പല പ്രാവശ്യം നിയമം തെറ്റിച്ച് പഞ്ചായത്തിനെ സ്വാധീനിച്ച് വീടു മെയിന്റനൻസ് ചെയ്തു..

ഇപ്പൊൾ പൊതുവഴി കയ്യേറി സ്റ്റെയർകെയ്സ് കെട്ടി, വീടിന് മുൻപിൽ റോഡിലേയ്ക്ക് ഇറക്കി കട കെട്ടി വാടകയ്ക്ക് കൊടുത്തിരിക്കുന്നു..

ജനങ്ങളുടെ പരാതിയിന്മേൽ ഈ നിയമ ലംഘനങ്ങൾ പഞ്ചായത്ത് സെക്രട്ടറി പരിശോധിക്കുകയും പൊളിച്ചു മാറ്റാൻ നോട്ടീസ് കൊടുക്കുകയും ചെയ്‌തിട്ട് മാസങ്ങൾ ആയി..

പക്ഷെ ഇപ്പൊൾ പഞ്ചായത്ത് _ റെവന്യൂ - അധികാരികൾ ഈ കുടുംബത്തിന് നിയമ ലംഘനം നടത്താൻ സഹായിക്കുന്നതായി ആക്ഷേപം ഉണ്ട്..നോട്ടീസ് നൽകിയതിന് നടപടി ഉണ്ടായിട്ടില്ല..

കൂടാതെ ഈവാനിദാസും മകൻ ദിലീപും അധികമായി വാങ്ങിയ രണ്ടു സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകി..

വീടും വേറെ വസ്‌തുക്കളും റബ്ബർ തോട്ടവും കാറും ബുള്ളറ്റും മറ്റു സ്കൂട്ടർ ഉൾപ്പെടെ ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളതും കൂടാതെ രണ്ടു ബിസിനസ് സ്ഥാപനങ്ങളും ഇയാൾക്ക് ഉണ്ട്..

എത്രയോ പാവങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളപ്പോൾ അർഹത ഇല്ല എന്ന് പഞ്ചായത്ത് റിപ്പോർട്ട് ഉള്ളപ്പോൾ, പ്രത്യേകിച്ച്, ലൈഫ് മിഷൻ പദ്ധതിക്ക് മൂന്ന് സെന്റ് ഭൂമി എന്ന വ്യവസ്ഥ തെറ്റിച്ച്,എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഇയാൾക്ക് വീടു കൊടുത്തത് ജന രോഷത്തിന് കാരണമാകുന്നുണ്ട് ..

ചൂഴാട്ടുകോട്ട പെട്രോൾ പമ്പിന് സമീപം ദിലീപ് ഭവനിൽ ഈവാനി ദാസിനും മകൻ ദിലീപിനും അംബികയ്ക്കും എതിരെ പരിസര വാസികൾ കൊടുത്ത പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയെയും റവന്യൂ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചത് പണമാണോ? അതോ രാഷ്ട്രീയമോ?..

ജനങ്ങൾ നിയമ വ്യവസ്ഥയുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം..

ഓട്ടോറിക്ഷയിൽ കാർ തട്ടിയതിന് ചെയ്തതിന് ശേഷം യുപി പോലീസുകാരനെ ജനക്കൂട്ടം കുടുംബത്തിന് മുന്നിൽ വെച്ച് മർദ്ദിച്ചു

യുപിയിലെ വാരണാസിയിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചെന്നാരോപിച്ച് എസ്എച്ച്ഒയെ ആറോളം വരുന്ന ജനക്കൂട്ടം മർദ്ദിച്ചു. അജിത് വർമ ​​എന്ന് സ്വയം പരിചയപ്പെടുത്തിയ പോലീസുകാരൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കാറിനുള്ളിൽ നിന്ന് ഭാര്യയും മക്കളും നോക്കിനിൽക്കെ എണ്ണം കുറവായിരുന്നു. ഒരു കോൺസ്റ്റബിൾ വർമ്മയെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വർമ്മയെ രക്ഷിച്ചു.യൂണിഫോമിലല്ലാത്ത പോലീസ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഒരു ജനക്കൂട്ടം തടിച്ചുകൂടി, റോഡ് രോഷം തുടർന്നു, അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കി.

രാജതലബിൻ്റെ സ്റ്റേഷൻ ഹെഡ് ഓഫീസർ (എസ്എച്ച്ഒ) അജിത് വർമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞെങ്കിലും അത് അദ്ദേഹത്തെ രക്ഷിച്ചില്ല. വീട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ തല്ലരുതെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് അഭ്യർത്ഥിച്ചു. എല്ലാ അഭ്യർത്ഥനകളും കൈക്കൊള്ളുകയും ചെയ്തില്ല

ജയരാജൻ മാസ്റ്റരുടെ (ഹൊസ്‌ദുർഗ്ഗ് മുൻ എ ഇ ഒ ജയരാജ്.പി.വി) ഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച

തൃക്കരിപ്പൂരിലെഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. മൂന്നാംമൈലിൽ നിന്നും 11 മണിയോടെ മൃതദേഹം സ്വവസതിയായ  എടാട്ടുമ്മലിലെ വീട്ടിലെത്തിക്കും. വൈകുന്നേരം മൂന്നു മണിയോടെ കരിവെള്ളൂരിലെ പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. മക്കൾ ജയ എം വി (അദ്ധ്യാപിക ജി എച്ച് എസ് ഇരിയ) രതീഷ് എം വി (എറണാകുളം), രാജേഷ് എം വി (പടന്ന പഞ്ചായത്ത്)

കൊച്ചി രുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ.

കൊല്ലത്ത്രുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ.ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷിക്കാനായത്. സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു . പെൺകുട്ടിയെ രക്ഷപ്പെടുത്താനും മറ്റൊന്നും നോക്കാതെ പ്രതിയെ പിടിക്കാനും ശ്രമിച്ച മഞ്ജുവിനെയും ഷാലിയെയും നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ്, വൈസ് പ്രസിഡന്റ് ജി അജികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു. നൂറനാട് സി.ഐ എസ്.ശ്രീകുമാർ, എസ്.ഐ എസ്.നിതീഷ് എന്നിവരും ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.

2024 നവംബർ 23, ശനിയാഴ്‌ച

കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി.

കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. തലശ്ശേരി ശിവപുരം സ്വദേശി നസീർ.പി.വി(45 വയസ്)യാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കണ്ണൂർ എക്സൈസ് എൻഫോഴ്സ്സ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി യും പാർട്ടിയും കൂട്ടുപുഴ ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കേസ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ.ആർ.പി, അനിൽ കുമാർ.പി.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഖാലിദ്.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ.ടി.കെ, അജ്മൽ.കെ.എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത് എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

2024 നവംബർ 7, വ്യാഴാഴ്‌ച

ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല

കരുനാഗപ്പള്ളി .താമസിക്കുന്ന.ഇത് സിദ്ധി വിനായക്. വയസ് നാലര. സ്‌കൂളിൽ ചേർക്കാറായിട്ടില്ല.അക്ഷരമുറ്റത്തേക്കെത്തും മുമ്പേ ഈ കുരുന്ന് സ്വന്തമാക്കിയ റെക്കോർഡുകളെപ്പറ്റി കേട്ടോളൂ. കലാംസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്.

എല്ലാ റെക്കോർഡുകളും വാരിച്ചൂടി.ആദിനാട് വടക്ക് ചക്കാലത്തറയിൽ വീട്ടിൽ വിജയശ്രീലാളിതനായി ഇങ്ങനെ നിൽക്കുവാ ഈ കൊച്ചു മിടുക്കൻ.

എന്തൊക്കെയാ സിദ്ധിയുടെ കഴിവുകളെന്നറിയേണ്ടേ? മലയാളം ഇംഗ്ലീഷ് മാസങ്ങളും ആഴ്ചകളുമൊക്കെ ഒറ്റ ശ്വാസത്തിൽ പറയുന്ന സിദ്ധി മോനെ ഏതേലും ചരിത്ര വ്യക്തികളുടെ ചിത്രം കാണിച്ചാൽ ഞൊടിയിടയിൽ തിരിച്ചറിഞ്ഞിരിക്കും. മലയാളം ജന്മ നക്ഷത്രങ്ങളൊക്കെ ക്രമം തെറ്റാതെ ഉരുവിടാൻ ഈ കൂഞ്ഞിന് ഒരു പാടു മില്ല. പക്ഷി മൃഗാദികളെ സംബന്ധിക്കുന്ന പൊതു വിജ്ഞാനമൊക്കെ ‘പച്ചവെള്ള’ മാണ്. നിറം കണ്ടാൽ അതിൻ്റെ പേരുപറയാൻ ആലോചനയേ വേണ്ട.ഇന്ത്യയിലെ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, മലയാള ഗ്രഹങ്ങൾ, വാഹനങ്ങളുടെ പേരുകൾ, മൃഗങ്ങളുടേയും ചെറുപ്രാണികളുടേയും ചിത്രം കണ്ട് തിരിച്ചറിയൽ, ഇങ്ങനെ അനവധി നിരവധിയായ വിഷയങ്ങളിൽ ‘ഫുൾ എ പ്ലസ്’ ആണ് ഈ മിടുക്കന്. മനുഷ്യ ശരീരത്തിലെ ഏതേലും അവയവത്തിൻറെ പടം സിദ്ധിയെ ഒന്ന് കാണിച്ചു കൊടുത്തേ… ഉടൻ വിശദീകരിക്കാൻ സിദ്ധി റെഡി. സജിത്ത്- ഹനാൻ ദമ്പതികളുടെ ഏകമകൻ ഈ നേട്ടമൊക്കെ കൈവരിച്ചത്.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...