Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 15, ശനിയാഴ്‌ച

ഉത്തരാഖണ്ഡിൽ ടെമ്പോ ട്രാവലർ തെന്നി അളകനന്ദ നദിയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു.


ഉത്തരാഖണ്ഡിലെ ബദരീനാഥ്
ദേശീയ പാതയിൽ ഒരു ടെമ്പോ ട്രാവലർ റോഡിൽ നിന്ന് തെന്നി അളകനന്ദ നദിയിലേക്ക് മറിഞ്ഞ് പത്ത് വിനോദസഞ്ചാരികൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു..ചോപ്ത സന്ദർശിക്കാൻ പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടതെന്ന് ഗർവാൾ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കെഎസ് നഗ്നിയാൽ പറഞ്ഞു.
26 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും ഇവരിൽ ഭൂരിഭാഗവും ഡൽഹി നിവാസികളാണെന്നും നഗ്നിയാൽ പറഞ്ഞു. അപകടത്തിൽ പത്ത് പേർ മരിച്ചതായി ഐജി അറിയിച്ചു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ഹെലി ആംബുലൻസ് വഴി ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു, മറ്റ് ആറ് പേരെ രുദ്രപ്രയാഗ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ പറഞ്ഞു, പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും (എസ്ഡിആർഎഫ്) സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.റോഡിൽ നിന്ന് 250 മീറ്റർ താഴെ അളകനന്ദ നദിയുടെ തീരത്താണ് വാഹനം വീണതെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും 'ഹൃദയാഘാതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ 

പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു, 'ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വാഹനാപകടം ഹൃദയഭേദകമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്.'
പ്രസിഡൻ്റ് ദ്രൗപതി മുർമു അപകടത്തിൽ മരിച്ചവരിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർ മരിച്ചെന്ന വാർത്ത ദുഃഖകരമാണെന്ന് ഹിന്ദിയിൽ എക്‌സ് എന്ന പോസ്റ്റിൽ മുർമു പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു.
എക്‌സിൽ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു: 'ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ റോഡപകടത്തിൻ്റെ ദാരുണമായ വാർത്തയാണ് ലഭിച്ചത്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണ് എൻ്റെ അനുശോചനം. പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫ് ടീമുകളും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്, പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.'
അപകടത്തിൽ മുഖ്യമന്ത്രി ധാമി ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിടുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തിരുവനന്തപുര.ജില്ലയിൽ.കെ.എസ്.ആർ.ടി.സി.യിലെ സിവിൽ വർക്കുകൾ പി.ഡബ്ല്യു


തിരുവനന്തപുര.ജില്ലയിൽ.കെ.എസ്.ആർ.ടി.സി.യിലെ സിവിൽ വർക്കുകൾ പി.ഡബ്ല്യു.ഡി. വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബഹു.ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി.പി.ഡബ്ല്യു.ഡി. സെക്രട്ടറി, കെഎസ്ആർടിസി.സി.എം.ഡി, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ,ജനറൽ മാനേജർ (പ്രോജക്ട്സ്),പി.ഡബ്ല്യു.ഡി.യിലെയും,കെ.എസ്.ആർ.ടി.സി.യിലെയും ബന്ധപ്പെട്ട മറ്റ്
ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
15.06.2024-ന് രാവിലെ 11.00 മണിയ്ക്ക് സെക്രട്ടറിയേറ്റിലെ അനക്‌സ് II-ലെ ‘ലയം' ഹാളിൽ യോഗം ചേരുകയും ചുവടെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്‌ത്‌ തീരുമാനിക്കുകയും ചെയ്തു.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകൾ ഇനിമുതൽ പി.ഡബ്ല്യു.ഡി. വഴി സ്മാർട്ട് ബസ് ടെർമിനൽ ആയി നിർമ്മിക്കുവാൻ തീരുമാനിച്ചു.കൂടാതെ കെ.എസ്.ആർ.ടി.സി.യിൽ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎൽഎ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കുന്നതും ഉദ്ദേശിക്കുന്നതുമായ പ്രവർത്തികളും പി.ഡബ്ല്യു.ഡി. മുഖേന ചെയ്യാൻ തീരുമാനിച്ചു.കെ.എസ്.ആർ.ടി.സി., ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികൾക്കായി ചർച്ച നടത്തി നടപ്പിലാക്കുന്നതാണ്
പി ഡബ്ല്യു ഡിക്ക് നൽകുന്ന പ്രവർത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഓരോ മൂന്നുമാസം കൂടുമ്പോഴും ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെയും ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

എൽഡിഎഫ് സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നായ അതിദാരിദ്ര്യ നിർമ്മാർജ്ജനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ

തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ കണ്ടെത്തിയ അതിദരിദ്ര വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്ക് പാർപ്പിടം, സൗജന്യ റേഷൻ, ചികിത്സ, വിദ്യാഭ്യാസ സഹായം എന്നിവ ഉറപ്പ് വരുത്തുന്നതിൽ കോർപറേഷൻ ഭരണസമിതി ജാഗ്രതയോടെ ഇടപെട്ട് വരികയാണ്. പുതിയ വിദ്യാഭ്യാസ വർഷാരംഭത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ അവരുടെ വീടുകളിലെത്തി നൽകാനാണ് തീരുമാനിച്ചത്. വൈകാതെ ഈ കുടുംബങ്ങൾ സ്വയംപര്യാപ്‌തമാവുകയും നമ്മുടെ നഗരം അതിദരിദ്രർ ഇല്ലാത്ത നഗരമായി മാറുകയും ചെയ്യും. സർവതലസ്പർശിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതവുമായ വികസനവും ക്ഷേമവും എന്ന എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാട് നടപ്പിലാക്കുക എന്നതിനാണ് ഭരണസമിതി മുൻഗണന നൽകുന്നത്. നമുക്കൊരുമിച്ച് ആ ലക്ഷ്യം നേടിയെടുക്കാം.

ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ റോഡിന്റെ പണി പൂർത്തീകരിക്കാൻ


ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ റോഡിന്റെ പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് അനുവദിക്കപ്പെട്ട സമയം അവസാനിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രം. കിഴക്കൻ കാഞ്ഞിരത്ത് നമ്മുടെ ഔട്ട്ലറ്റ്ലെറ്റിരിക്കുന്ന ഭാഗത്ത് ഏതാണ്ട് 50 M ഭാഗത്ത് റോഡങ്ങനെ സ്‌തംഭിച്ചു നിൽക്കുന്നു.!ഹോട്ടലിന്റെ ഇക്കിക്കെട്ടിയ ഭാഗം പൊളിഞ്ഞാലെ ഡ്രൈനേജ് പണിയാൻ പറ്റൂ എന്നാണ് കരാറുകാരുടെ ഭാഷ്യം..!ആരു പൊളിക്കുമെന്നതിൽ ആർക്കും എന്തിന്, നമ്മുടെ റോഡ് പ്രതിരോധ സമിതിക്കു പോലും നിശ്ചയമില്ല..!എന്നാപ്പിന്നെ അപ്പുറത്തിരിക്കുന്ന ദൈവത്തോട് പറയാമെന്നു വെച്ചപ്പോ ദൈവം ചോദിക്കുന്നു അതിന് പുറമ്പോക്കിലിരിക്കുന്ന എന്നെത്തന്നെയേ താൻ കണ്ടൊള്ളോന്ന് ..!!ദാസാ, അറ്റകൈക്കുള്ള ചോദ്യമാണ്...താങ്കൾക്കെന്തെങ്കിലും പോംവഴി നിർദ്ദേശിക്കാനുണ്ടോ..??!!

2024 ജൂൺ 14, വെള്ളിയാഴ്‌ച

മരിയാപുരം സ്‌കൂളിൽ ജോലിയിൽ.മുൻ കായികാധ്യാപകൻ, ജേക്കബ് സർ 1986 പ്രവേശിക്കുകയും


മരിയാപുരം സ്‌കൂളിൽ ജോലിയിൽ.മുൻ കായികാധ്യാപകൻ, ജേക്കബ് സർ 1986 പ്രവേശിക്കുകയും അനേകം വർഷങ്ങൾ അവിടെ തന്റെ കായിക സേവനത്തിലൂടെ നിരവധി കായിക താരങ്ങളെ സൃഷ്ടിച്ചു.
അതിനുശേഷം S.G.H. S. S കല്ലാനിക്കൽ സ്കൂളിൽ സേവനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻ്റെ കായിക സേവനം കല്ലാനിക്കലിലെ നാടിനും നാട്ടുകാർക്കും ഇന്നും നല്ലൊരു ഓർമ്മയായി തുടരുന്നു. അവിടെ നിന്നും പെൺകുട്ടികളുടെ വിഭാഗത്തിൽ പോൾ വാൾട്ടിൽ ഇടുക്കി ജില്ലക്ക് ആദ്യ സംസ്ഥാന മെഡൽ ലഭിച്ചായിരുന്നു കല്ലാനിക്കൽ തന്റെ സേവനം ആരംഭിക്കുന്നത്. പിന്നീട് കല്ലാനിക്കൽ സ്കൂളിൽനിന്ന് ഒട്ടനവധി കായികതാരങ്ങളെ സൃഷ്ടിക്കുകയും ഒട്ടനവധി കുട്ടികൾ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്തു.അതിനുശേഷം മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂ‌ളിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെയും അദ്ദേഹം തന്റെ നിസ്തുലമായ സേവനം തുടർന്നു... സബ്‌ജില്ലാ ജില്ലാ കായിക മത്സരങ്ങളും പരിശീലനങ്ങളും തൻ്റെ ഗ്രൗണ്ടിൽ വച്ച് നടക്കുമ്പോൾ ഗ്രൗണ്ട് മാർക്കിങ്ങ് മുതൽ എല്ലാ കാര്യങ്ങൾക്കും പകൽ അന്തിയോളം ഗ്രൗണ്ടിൽ ചെലവഴിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 2020 ൽ തന്റെ സർവീസിൽ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു...മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ പേരിൽ ഒരു നിശ്ചിത തുക ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുകയും അതിന്റെ പലിശ എല്ലാവർഷവും ആ സ്‌കൂളിലെ സ്കൂളിലെ മികച്ച കായിക വിദ്യാർത്ഥിക്ക് കൊടുക്കുന്നതിനു വേണ്ട ഏർപ്പാട് നടത്തുകയും ചെയ്തിട്ടുണ്ട്.എന്നും നിശബ്ദ്‌ദനും സൗമ്യനുമായി പെരുമാറുകയും എന്നാൽ തന്റെ കായിക സേവനങ്ങൾക്ക് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത അദ്ദേഹം തന്റെ ജൂനിയറായി ജോലിയിൽ പ്രവേശിക്കുന്ന കായിക അധ്യാപകർക്ക് നല്ലൊരു നിർദ്ദേശകനും അധ്യാപകനും ആയിരുന്നു...
ജേക്കബ് ജെ മുരിങ്ങമറ്റം സാർ അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ.പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ രസകരമായ.പഠനാനുഭവങ്ങൾ.എൺപതുകളിലെ രാമകൃഷ്ണൻ മാഷുമായി പങ്കുവെച്ചപ്പോൾ


തിരുവനന്തപുരം ജില്ലയിൽ.പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ രസകരമായ.പഠനാനുഭവങ്ങൾ.എൺപതുകളിലെ രാമകൃഷ്ണൻ മാഷുമായി പങ്കുവെച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും കുറച്ചു സമയത്തേക്ക് പഴയ പ്രീഡിഗ്രിക്കാരായിമാറി.ഞങ്ങൾ രണ്ടുപേരും പ്രീഡിഗ്രിക്ക് പഠിച്ചത് പട്ടാമ്പി കോളേജിലായിരുന്നു.മാഷ് എന്നെക്കാൾ സീനിയറാണ്, പഠിക്കുമ്പോഴും, ഇന്ന് അദ്ധ്യാപകവൃത്തിയിലും...അദ്ധ്യാപന ജീവിതം അവസാനിപ്പിച്ച് എഴുത്തും, വായനയും, പ്രസംഗവും, കുട്ടിസാഹിത്യവുമൊക്കെയായി മാഷ് ഇപ്പോഴും തിരക്കിലാണ്..ഈ വർഷത്തെ പുതിയ സർക്കാർ പാഠപുസ്തകത്തിൽ മൂന്നാം ക്ലാസിലെ ഒരു കുട്ടിക്കവിത രാമകൃഷ്‌ണൻ കുമരനെല്ലൂർ എഴുതിയതാണെന്ന് കണ്ടപ്പോൾ പ്രിയങ്കടീച്ചർ വന്നെന്നോട് ചോദിച്ചു.." സർ,രാമകൃഷ്ണ‌ണൻ മാസ്റ്ററെ സ്കൂളിൽകൊണ്ടുവന്നാലോ?"നല്ല ആശയം, എനിക്ക് തോന്നി. നമ്മൾ കവിതകൾ സ്കൂ‌ളിൽ പഠിക്കുമ്പോൾ വള്ളത്തോൾ,ഉള്ളൂർ, കുമാരനാശാൻ, അക്കിത്തം, കുഞ്ഞുണ്ണിമാഷ്, ഒ എൻ വി, ഇടശ്ശേരി എന്നിവരെയെല്ലാം വരകളിലൂടെയും, ചിത്രങ്ങളിലൂടെയും, അദ്ധ്യാപകരുടെ വർണ്ണനകളിലൂടെയും മാത്രമാണ് കണ്ടിരുന്നത്.ഇന്നത്തെ കുട്ടികളുടെ ഒരു ഭാഗ്യം..രാമകൃഷ്ണൻ മാസ്റ്ററോട് ആവശ്യം അറിയിച്ചപ്പോൾ സസന്തോഷം സ്വീകരിച്ചു. കൃത്യസമയത്തു തന്നെ വെള്ളി നിറമുള്ള താടിയും, മുടിയും ഉള്ള സൗമ്യനായ മാഷ് നിറചിരിയോടെ കാമ്പസിൽ എത്തി.ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി..പഠിച്ചിരുന്നപ്പോഴും,

പഠിപ്പിച്ചിരുന്നപ്പോഴുമുള്ള അനുഭവങ്ങൾ പരസ്പരം വെച്ചു നീട്ടി..പുതിയ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞപ്പോൾ മാഷ് നെടുവീർപ്പിടുന്നതും, സങ്കടപ്പെടുന്നതും ഞാൻ കണ്ടു...സംസാരിച്ചുകൊണ്ടിരി ക്കെ മൂന്നാം ക്ലാസിലെ കുട്ടികൾ റെഡിയാണെന്ന് ടീച്ചർ വന്നറിയിച്ചു..രാമകൃഷ്ണൻ കുമരനെല്ലൂരിനെ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടി വന്നില്ല..രാമകൃഷ്ണൻ കുമരനെല്ലൂരിനെ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടി വന്നില്ല..
പാഠപുസ്തകത്തിലൂടെ കൃത്യമായി മാഷിനെ അവർ പഠിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി..കുട്ടിക്കഥകളും, കവിതകളും, കടങ്കഥകളുമൊക്കെയായി മാഷ് കുട്ടികളോടൊപ്പം ഒരു മണിക്കൂർ ചെലവഴിക്കുന്നത് ഞാൻ സന്തോഷപൂർവ്വം കണ്ടു..കുട്ടികളേ,നിങ്ങൾ ഭാഗ്യം ചെയ്തവരാണ്... ഇത്ര ചെറുപ്രായത്തിൽ കവിയോടൊപ്പം ആടാനും, പാടാനും, കഥ പറയാനും, കുസൃതിച്ചോദ്യങ്ങൾ ചോദിക്കാനും നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നു..മഹാഭാഗ്യം എന്നു തന്നെ പറയണം.
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ മാഷിന് കുട്ടികളെ സാക്ഷിനിർത്തി സമ്മാനിക്കുമ്പോൾ, ഒരെഴുത്തുകാരൻ്റെ കണ്ണിലെ തിളക്കം ഞാൻ മാഷിൽ കണ്ടിരുന്നു...

'എന്നെ ശപിക്കുന്നു...': കൊലക്കേസ് പ്രതി നടൻ ദർശൻ്റെ 15 വയസുകാരൻ മകൻ്റെ ഹൃദയഭേദകമായ കുറിപ്പ്


രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ അറസ്റ്റിലായതിന് പിന്നാലെ, തൻ്റെ പോസ്റ്റുകൾക്ക് കീഴിൽ വിദ്വേഷ കമൻ്റുകൾ എഴുതിയതിന്.സെൻസേഷണൽ ആയ രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ അറസ്റ്റിലായപ്പോൾ, അദ്ദേഹത്തിൻ്റെ 15 വയസ്സുള്ള മകൻ വിനീഷ് ഹൃദയഭേദകമായ ഒരു കുറിപ്പ് എഴുതി, തൻ്റെ പോസ്റ്റുകൾക്ക് കീഴിൽ വിദ്വേഷ കമൻ്റുകൾ ഇട്ടതിന് നെറ്റിസൺമാരെ ആഞ്ഞടിച്ചു. തൻ്റെ കുടുംബം ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ ദുരുപയോഗം ചെയ്യുന്നത് ഒരു മാറ്റവും വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിനീഷ് തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ കുറിച്ചു, "എൻ്റെ അച്ഛനോട് മോശമായ അഭിപ്രായങ്ങൾക്കും അധിക്ഷേപകരമായ ഭാഷകൾക്കും എല്ലാവർക്കും നന്ദി, ഞാൻ വികാരങ്ങളുള്ള 15 വയസ്സുകാരനാണെന്ന് പരിഗണിക്കാതെ, എൻ്റെ അമ്മയും അച്ഛനും ഈ പ്രയാസകരമായ സമയത്തും. ആവശ്യമായ പിന്തുണ എന്നെ ശപിക്കുന്നത് നിങ്ങൾ എല്ലാവരേയും മാറ്റില്ല."ജൂൺ 12 ന്, അശ്ലീല സന്ദേശങ്ങൾ അയച്ച രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനെയും പങ്കാളി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു. ജൂൺ 11ന് ബെംഗളൂരുവിലെ സുമ്മനഹള്ളിക്ക് സമീപമുള്ള അഴുക്കുചാലിൽ നിന്നാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, രേണുക സ്വാമിയെ കൊലപ്പെടുത്താൻ ദർശൻ തൻ്റെ ഒരു കൂട്ടം ആരാധകർക്ക് കനത്ത തുക നൽകി, രേണുക സ്വാമിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളുമ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നു.

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...